ആ ഒരു ഒറ്റ ഷോട്ടിന് വേണ്ടി എന്റെ ലക്ഷകണക്കിന് രൂപ ആണ് ദിലീപ് നശിപ്പിച്ചത് , അവൻ മുടിഞ്ഞു പോകട്ടെ എന്ന് വിചാരിച്ചു, ദിലീപിനെ കുറിച്ച് നിർമാതാവ്

ദിലീപ്, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിച്ച ‘പാസഞ്ചർ’എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ ദിലീപ് കാണിച്ച മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് എസ് സി പിള്ള, ഈ ചിത്രം സംവിധാനം ചെയ്യ്തത് രഞ്ജിത്ത് ശങ്കർ ആണ്, ചിത്രത്തിനിടയിൽ ദിലീപ് തന്നെ ഒരുപാടു ബുദ്ധിമുട്ടിപ്പിച്ചു, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മറ്റൊരു ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞു ദിലീപ് മൂന്നാറിലേക്ക് പോയി.

ഞാൻ രാത്രി 12 മണിക്ക് ദിലീപിനോട് വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, ലൊക്കേഷൻ മാത്രം നിങ്ങൾ കണ്ടെത്തിയാൽ മതി, യൂണിറ്റ് ഇവിടുന്ന് തരാം,ദിലീപ് ഞങ്ങളോട് പറഞ്ഞു, എന്നാൽ കുറച്ചു സമയം കഴിഞ്ഞു ദിലീപ് പറഞ്ഞു യൂണിറ്റ് ഇല്ല അതും കൂടി കൊണ്ട് വരാൻ, അതുപോലെ മമത നാളെ ദുബായിലേക്ക് പോകും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞേ വരുകയുള്ളൂ എന്ന് എന്തൊരു കഷ്ടമാണ്.

അതുകൊണ്ടു ഇന്ന് തന്നെ ചിത്രം തീർക്കണമെന്ന് വിചാരിച്ചു ഞാൻ എറണാകുളത്തുള്ള യൂണിറ്റ് അംഗങ്ങളുമായി മൂന്നാറിൽ ചെന്ന്, അങ്ങനെ മൂന്നാറിൽ ചെന്ന് സെറ്റ് കംപ്ലീറ്റ് ഇട്ടു, എന്നാൽ രാത്രി 12 ആയിട്ടും ദിലീപ് മറ്റേ സിനിമയുടെ ഷൂട്ടിങ്  കഴിഞ്ഞു എത്തിയില്ല, അങ്ങനെ പാതിരാത്രി കഴിഞ്ഞു എങ്ങനെയെങ്കിലും ഒരു ഷോട്ട് ചെയ്യ്തു, അന്ന് ദിലീപ് കാരണം ആ ഒരു ഷോട്ടിന് വേണ്ടി എന്റെ ലക്ഷകണക്കിന് രൂപ നഷ്ട്ടപെട്ടു, അവർ ഈ കാണിച്ചത് ഒരു സഹായം ആണോ, ചിലപ്പോൾ അവർ വിചാരിച്ചു കാണും അവൻ മുടിഞ്ഞുപോകട്ടെ എന്നോ, നന്നാവരുതെന്നു തോന്നിക്കാണും നിർമാതാവ് എസ് സി പിള്ള പറയുന്നു.

Suji