ബിഗ്‌ബോസ് മലയാളം ആറാം സീസണിലെ മത്സരാര്‍ഥി ആയിരുന്ന ജാന്‍മണി ദാസിനെതിരെ കഴിഞ്ഞ സീസണിലെ വിന്നറായ അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങൾ വലിയ രീതിയിൽ ചർച്ച ആയിരുന്നു, താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവള്‍ എന്ന രീതിയിലാണ് അഖില്‍ മാരാർ ജാന്‍മണി ദാസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇപ്പോൾ ഇന്‍സ്റ്റഗ്രാം പേജിലൂടെ രഞ്ജു രഞ്ജിമാർ അഖില്‍ മാരാരുടെ പ്രസ്താവനയ്ക്ക് എതിരായി സംസാരിച്ചിരിക്കുന്നത്,അഖില്‍ മാരാര്‍ ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവര്‍ അല്ല.
കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്. കിട്ടിയ ട്രോഫിയുടെ വില മനസ്സിലാക്കൂ. എന്തും പറയാം എന്ന ഒരു വിചാരം വേണ്ട. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അടിസ്ഥാന രഹിതമാകരുത്’.. എന്നാണ് വീഡിയോയ്ക്ക് രഞ്ജു രഞ്ജിമാർ നല്‍കിയ തലക്കെട്ട്, അഖില്‍ മാരാര്‍ പറഞ്ഞ കാര്യം കേരളത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ്. അത് എന്തുമായിക്കോട്ടെ. ഒരു പ്രസ്താവനയിലൂടെ നമ്മളൊരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അവരുടെ കുടുംബ ജീവിതത്തെ പറ്റിയോ അവരുടെ തൊഴില്‍ മേഖലയെ പറ്റിയോ അല്ല പറയേണ്ടത്.
അഖില്‍ മാരാര്‍ക്ക് ഞാന്‍ പേഴ്‌സണലായിട്ടൊരു മെസേജ് അയച്ചിരുന്നു. അത് കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഞാനുള്‍പ്പെടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇതുപോലെ വെയിലത്തും മഴയത്തും കാറ്റത്തുമൊക്കെ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് ഒപ്പി തന്നെയാണ് ജീവിക്കുന്നത്. ഒരു തൊഴിലിനെയാണ് നിങ്ങള്‍ അടിച്ചമര്‍ത്തി ആക്ഷേപിച്ചിരിക്കുന്നത്. താങ്കളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് രഞ്ജു രഞ്ജിമാർ പറയുന്നു