സീരിയലുകളിലും സിനിമകളിലും തന്റേതായ ശൈലി കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് രശ്മി അനില്‍. ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് രശ്മിയെ തേടിയെത്തിയിരുന്നു. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രശ്മി. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമാണ് നടി മനസു തുറന്നത്.
രശ്മി അനിലിന്റെ വാക്കുകള്‍
അറേഞ്ച്ഡ് മാര്യേജായിരുന്നു, എന്റെയൊരു ബന്ധു തന്നെയായിരുന്നു അദ്ദേഹം. പക്ഷ, ഞങ്ങള്‍ക്ക് പരസ്പരം അറിയില്ല. എന്റെ അപ്പച്ചിയെ വിവാഹം ചെയ്തത് ഇദ്ദേഹത്തിന്റെയൊരു അമ്മാവനാണ്. രശ്മിയുടടെ ചേച്ചിയുടെ വിവാഹത്തിന് ഒക്കെ ഞാന്‍ പോയിരുന്നു. അമ്മായി മുഖേനായായാണ് കല്യാണ ആലോചന വന്നത്.
പെണ്ണുകാണാന്‍ വന്ന സമയത്ത് ഇവരുടെ കൂടെയൊരു അടിപൊളി ഡ്രൈവറും വന്നിരുന്നു. അദ്ദേഹത്തിനാണ് ഞാന്‍ ചായ കൊടുത്തത്. എനിക്ക് ആള് മാറിയെന്ന് മനസിലായപ്പോള്‍ അമ്മായിയാണ് ഇതാണ് ആളെന്ന് പറഞ്ഞ് പുള്ളിയെ പരിചയപ്പെടുത്തിയത്. പെണ്ണുകണ്ട് പോയി കുറേക്കഴിഞ്ഞിട്ടും ഉറപ്പ് പറഞ്ഞിരുന്നില്ല. വേറെ നോക്കാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു അനില്‍ പറഞ്ഞത്. ആ സമയത്ത് എനിക്ക് വേറൊരു ആലോചന വന്നിരുന്നു.
ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ കുറച്ച് പ്രത്യേകതകള്‍ ഉള്ളതായിരുന്നു. ഇദ്ദേഹത്തിന് ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം. സാരിയിലൊരു 25 പിന്നും വേണം, എവിടേയും കാണാന്‍ പാടില്ല. മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഡോക്ടര്‍മാരൊക്കെ വഴക്ക് പറഞ്ഞിരുന്നു. എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരു ചുരിദാര്‍ വാങ്ങിച്ചിട്ടാല്‍ പോരെയെന്നായിരുന്നു അവര്‍ ചോദിച്ചത്.
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതും ചേട്ടന് ഇഷ്ടമല്ല, ഇദ്ദേഹത്തെ ഇങ്ങനെയാക്കാന്‍ ഞാന്‍ പെട്ട പാട് വലുതാണ് ഇപ്പോള്‍ അദ്ദേഹം മുഴുവനായും മാറി. നമ്മള്‍ കുറച്ച് സ്‌നേഹം കൊടുത്താല്‍ മതി. അന്ന് ഞാന്‍ സങ്കുചിത മനോഭാവം ഉള്ളയാളായിരുന്നു, ആള്‍ക്കാരുമായി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് ചിന്താഗതി മാറിയതെന്നുമായിരുന്നു അനില്‍ പറഞ്ഞത്.
മനസ് നിറയെ സ്‌നേഹവും ഒരുപാട് കെയറിംഗുമാണ്, പെട്ടെന്ന് ദേഷ്യം വരും അത് അതുപോലെ അങ്ങ് പോവും. ഇത് മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്‌സ് ചെയ്താലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു സാധനം ഇരിക്കുന്നിടത്തും മാറി വെച്ചാല്‍ വയലന്റാവും. ഒരു കൊച്ചുമായല്ലോ മുന്നോട്ട് പോവുമോയെന്നായിരുന്നു എന്റെ ആശങ്ക.
നമ്മളൊന്ന് മനസ് വെച്ചാല്‍ നന്നാവില്ലേയെന്ന് ചിന്തിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരുപ്രാവശ്യം ഭയങ്കരമായി വഴക്കിട്ടു. അമ്മയ്ക്ക് സഹിക്കാന്‍ പറ്റാതായതോടെ അമ്മ പെങ്ങളുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നപ്പോള്‍ മോളേ നീ പോയില്ലേയെന്ന് ചോദിച്ചു.
ഞാന്‍ എന്തിനാണ് പോവുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കും. തിരിച്ച് വരുമ്പോഴേക്കും അദ്ദേഹത്തിന്റെ മൂഡൊക്കെ മാറിക്കോളും എന്നും പറഞ്ഞു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…