ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും സംസാരവിഷയം. ജാസ്മിൻ, സായി കൃഷ്ണ , യുട്യൂബർ വിവി , റോബിൻ രാധാകൃഷ്ണൻ, ജാസ്മിന്റെ ആൺ സുഹൃത്തായിരുന്ന അഫ്സൽ അമീർ ഇവരൊക്കെയാണ് വാർത്തകളിലെ താരങ്ങൾ. ഇതിൽ സൈകൃഷ്ണയും വിവിയും തമ്മിൽ നടക്കുന്ന സോഷ്യൽ മീഡിയ യുദ്ധങ്ങളാണ് പ്രധാനം. വിവിയെക്കുറിച്ച സായി നിരന്തരം വിഡിയോകൾ ചെയ്യുകയും , വിവി അതിനു മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സായി വിവിയെകുറിച്ച പറഞ്ഞകാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ജാസ്മിനെ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്നാണ് സുഹൃത്തും സഹമത്സർത്ഥിയും കൂടിയായ സായി കൃഷ്ണ പറയുന്നത് . ജാസ്മിന്‍ ബിഗ് ബോസിന് അകത്ത് വലിയ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പുറത്ത് ജാസ്മിൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ച് പോയ ഒരു വ്യക്തി ജാസ്മിന്റെ ഫാമിലിക്കെതിരേയും ജാസ്മിനെതിരേയും തിരിഞ്ഞ് കൊത്തുകയാണുണ്ടായത്.

അതോടെയാണ് ജാസ്മിന്‍ ഇല്ലാതായാത്. അത് ചെയ്തത് വിവി എന്ന യൂട്യൂബ് വ്ലോഗറായ വിവേക് ആണെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു. ജാസ്മിനെ എല്ലാ തരത്തിലും ഇല്ലാതാക്കിയത് വിവിയാണ്. തന്റെ പ്രൊഫൈല്‍ അടക്കം ജാസ്മിന്‍ വിശ്വസിച്ച് കൈമാറിയത് വിവിക്കായിരുന്നു. അതുകൊണ്ട് തന്നെ വിവിയെ ജാസ്മിന്റെ ഉപ്പയും വിശ്വസിച്ചെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു. വിവാഹം തീരുമാനിച്ചിരുന്ന അഫ്സലിനാണ് ജാസ്മിന്‍ തന്റെ പ്രൊഫൈലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ യാഥാർത്ഥ്യം അതല്ലെന്നാണ് സായിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വിവിക്ക് കൃത്യമായി ജാസ്മിനോട് ഒരു താല്‍പര്യമുണ്ടായിരുന്നു. അത് താന്‍ പച്ചക്ക് പറയാം. വിവി ആരവിനോട് പലപ്പോഴും പറഞ്ഞത് എന്താണെന്ന് ആരവ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും സായി പറയുന്നു. അഫ്സലും ജാസ്മിനും റിലേഷനില്‍ നില്‍ക്കുന്ന സമയതാന് വിവി ഒറ്റക്ക് ടിക്കറ്റ് എടുത്ത് വന്ദേഭാരതില്‍ ടിക്കറ്റ് എടുത്ത് ഖാദർ കരിപ്പൊടിയുടെ കല്യാണത്തിന് പോയത്. എന്തുകൊണ്ടാണ് വിവി അടുത്ത സുഹൃത്തായ ആരവിന് ടിക്കറ്റ് എടുത്തില്ല. എന്തുകൊണ്ടാണ് വിവി അങ്ങനെ പോയതെന്ന് ആരവ് എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം അഫ്സലിന് മനസ്സിലാകാന്‍ വേണ്ടിയാണ് പറയുന്നത് എന്നും സായി പറയുന്നു. ജാസ്മിന്റെ ഉപ്പ ജാഫർക്കയെക്കൊണ്ട് തന്നെ വിളിപ്പിച്ചത് വിവിയാണ്. എന്നിട്ട് വിവി തന്നെ ആ കോള്‍ റെക്കോർഡ് ചെയ്യുകയും പുറത്ത് വിടികയും ചെയ്യുന്നു. സെല്‍ഫ് ഡിഫന്‍സ് എന്ന പേരിലാണ് വിവി ആ കോള്‍ റെക്കോർഡുകള്‍ പുറത്ത് വിട്ടതെന്ന് പറയുന്നത്. പിന്നീട് എങ്ങനെയാണ് അതിന്റെ മുഴുവന്‍ ഭാഗവും മറ്റ് യൂട്യൂബ് ചാനലകളില്‍ എത്തുന്നത്. വിവിക്ക് ആവശ്യമുള്ളത് മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് എന്നും സായി പറയുന്നുണ്ട്. ബിഗ് ബോസില്‍ ജാസ്മിന് ഒരു ഹേറ്റ് വന്നപ്പോള്‍ അതിന് ഇന്ധനം പകരുന്ന പരിപാടിയാണ് വിവി ചെയ്തോണ്ടിരുന്നത്. തന്നെ വിളിച്ചൊക്കെ ഇത് സംസാരിക്കുമായിരുന്നു. അപ്പോഴും താൻ വിചാരിക്കുന്നത് അഫ്സലിന്റെ ഭാഗത്ത് ന്യായമുണ്ട്. ജാസ്മിന്‍ അകത്ത് കാണിക്കുന്ന പല കാര്യങ്ങളും പുറത്ത് നില്‍ക്കുന്ന അഫ്സലിന് വിഷമം ഉണ്ടാകാന്‍ കാരണമാക്കുന്നത് സ്വാഭാവികമാണ് എന്നായിരുന്നുവെന്നും സായി പറയുന്നു. ജാസ്മിന്റെ ഉപ്പ ആരോഗ്യ പ്രശ്നം വന്ന സമയത്ത് ജാസ്മിനെ വിളിച്ച ഒരു വിഷയം ഇത്രയും കോമഡിയും ഫേക്ക് നാടകമാണ് എന്ന രീതിയിലൊക്കെ അവതരിപ്പിച്ച് കുളമാക്കിയത് വിവിയാണ്. ജാസ്മിന്റെ ഉപ്പയുടെ ഫോണ്‍ റെക്കോർഡർ താൻ കംപ്ലീറ്റ് കേട്ടു, എല്ലാ കാര്യങ്ങളും അദ്ദേഹം മകള്‍ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട് എന്നാണ് വിവി പറഞ്ഞത്. അഫ്സലിനെ അടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിന്റെ പേഴ്സണല്‍ ചാറ്റ് അടക്കം പുറത്ത് വിടീച്ചത് വിവിയാണ്.

ഇത് മാത്രമല്ല, റോബിന്റേയും ആരതിയുടേയും വിഷയത്തില്‍ വരെ വിവി കളിച്ച കളികളെല്ലാം പുറത്ത് വരുന്നുണ്ടെന്നും സായി പറയുന്നു. നിങ്ങളുടെ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് വിവി നാളെ ഭീഷണിപ്പെടുത്തുമെന്നും സായി കൃഷ്ണ ആരോപിക്കുന്നു. അതേസമയം, സായി ഉന്നയിച്ച ജാസ്മിനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തെ വിവി പൂർണ്ണമായി നിഷേധിക്കുകയാണ്. ഒരു നോട്ടം കൊണ്ട് പോലും ജാസ്മിനെ ആ രീതിയില്‍ കാണുകയോ ആ രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്റെ ഒരു നല്ല ഫ്രണ്ടായിട്ടെ ജാസ്മിനെ എന്നും കണ്ടിട്ടുള്ളതെന്നും വിവി വ്യക്തമാക്കുന്നു.