ഇന്ന് നടി സായ് പല്ലവിയുടെ പിറന്നാള്‍ ആണ്, പ്രേമം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാള സിനിമയിലേക്ക് എത്തിയത്, അതിന് മുമ്പ് സായി പല്ലവി രണ്ട് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടിട്ടാണ് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ക്ഷണിച്ചത്, പ്രേമത്തില്‍ അഭിനയിക്കാന്‍ അല്‍ഫോന്‍സ് വിളിച്ച സമയത്ത് നടിക്ക് അത് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കി നടി പറയുന്നു
പിറന്നാൾ ദിനത്തിൽ ഇപ്പോൾ സായ് പല്ലവിയുടെ ആ വാക്കുകള്‍ വീണ്ടും വൈറല്‍ ആയി, പ്രേമത്തിൽ അഭിനയിക്കാനായി അല്‍ഫോന്‍സ് വിളിച്ചപ്പോള്‍ ഇദ്ദേഹം ഒരു സ്‌റ്റോക്കര്‍ ആണെന്നാണ് ആദ്യം വിചാചരിച്ചത്. ഒരു മ്യൂസിക് വീഡിയോയ്ക്ക് വേണ്ടിതന്നെ ഫേസ്ബുക്കില്‍ കോണ്‍ടാക്ട് ചെയ്തു , എന്നാല്‍ അത് വെറുതെ തന്നെ പറ്റിക്കുന്നതാണെന്ന് കരുതി അത് കാര്യമായിട്ട് എടുത്തില്ല. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മെസേജ് അയച്ചു.
ആ നമ്പറിൽ നിന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് അമ്മയോട് പറഞ്ഞു പക്ഷെ അല്‍ഫോന്‍സ് വീണ്ടും വിളിച്ചു തുടങ്ങി. ഈ സമയം പൊലീസില്‍ പരാതി നല്‍കിയാലോ എന്ന് വരെ താൻ ചിന്തിച്ചിരുന്നു, അല്‍ഫോന്‍സ് തന്നെക്കുറിച്ച് വിക്കി പീഡിയയില്‍ തിരയാനായി തന്നോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് ആരാണെന്ന് ബോധ്യമായത്. എന്നാല്‍ പക്ഷെ അപ്പോഴും തന്റെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മുഖക്കുരുവുള്ള മുഖവും ശബ്ദവുമൊന്നും സിനിമ നടിയാകാന്‍ യോജിച്ചതല്ല എന്നും താൻ ചിന്തിച്ചു. എന്നാല്‍ തനിക്ക് ഉണ്ടായിരുന്ന എല്ലാ തരം മോശം ചിന്തിഗതികളെയും ആത്മവിശ്വാസക്കുറവിനെയും മാറ്റിയെടുത്തത് അല്‍ഫോന്‍സ് പുത്രനാണ് സായി പല്ലവി പറയുന്നു