സോഷ്യല്‍ മീഡിയയുടെ സ്ഥിരം ഇരയാണ് നടൻ സലീം കുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന എഴുത്തുകാര്‍ പലവട്ടം സലീം കുമാറിനെ കൊന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ തന്റെ മരണ വാര്‍ത്തകളെക്കുറിച്ച് സലീം കുമാര്‍ സംസാരിക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാർ തന്റെ മനസ് തുറന്നത്. സലീം കുമാറിനൊപ്പം മകന്‍ ചന്തുവും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ തന്നെ എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. തനിക്കതില്‍ പരിഭവമൊന്നുമില്ല. എന്നായാലും നമ്മള്‍ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചട്ടല്ല നമ്മളെ ഈ ഭൂമിയില്‍ കൊണ്ടു വന്നത്. നമ്മളെ കൊണ്ടു പോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷെ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ തന്റെ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നാണ് സലീം കുമാര്‍ പറയുന്നത്. പിന്നാലെയാണ് മകൻ ചന്തു ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുമ്പോൾ പൊതുവെ കാര്യമാക്കാറില്ല എന്നാണ് ചന്തു പറയുന്നത്. പക്ഷെ ഒരിക്കല്‍ ശരിക്കും പേടിച്ചു പോയി.
പൂത്തോട്ട എസ്എന്‍ കോളേജില്‍ പഠിക്കുന്ന സമയമായിരുന്നു അതെന്നും ചന്തു പറയുന്നു. ഹോസ്റ്റലിലാണ് താൻ അപ്പോൾ ഉള്ളതെന്നും ചന്തു പറയുകയാണ്. അന്നേദിവസം പതിരാത്രി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളൊക്കെ മെസേജും ലിങ്കും ഒക്കെ തനിക്ക് അയക്കുന്നു. നോക്കുമ്പോൾ അതൊക്കെ അച്ഛന്റെ ചരമ വാര്‍ത്തകളാണ്. അത് കണ്ടപ്പോൾ തനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ലായിരുന്നു എന്നാണ് ചന്തു പറയുന്നത്. അതിനൊപ്പം തന്നെ ചന്തുവിനെ ആശ്വസിപ്പിച്ചു കൊണ്ടും ചില മെസേജുകള്‍ ഒക്കെ വന്നെന്നും നടൻ പറയുന്നു. എന്നാൽ പക്ഷെ വീട്ടില്‍ നിന്നും ആരും തന്നെ വിളിച്ചിട്ടില്ലായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ആ പാതിരാത്രിയിൽ താൻ അനുജൻ ആരോമലിനെ വിളിച്ചുണര്‍ത്തിയെന്നാണ് ചന്തു പറയുന്നത്. എന്നാല്‍ നേരെ കാര്യം ചോദിക്കണ്ട എന്ന് തോന്നി. ഡാ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. അവന്‍ നല്ല ഉറക്കത്തിലായിരുന്നു. പോയി കിടന്നുറങ്ങെടോ വെളുപ്പിന് രണ്ട് മണിക്കാണോ സുഖവിവരം തിരക്കുന്നത് എന്ന് അവൻ തന്നോട് മറുപടി പറഞ്ഞു? പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛനു കുഴപ്പമൊന്നുമില്ല എന്നു താൻ മനസിലാക്കി. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ചന്തു പറയുന്നു.
സിനിമയുടെ തിരക്കുകൾ ഉണ്ടായിട്ടും അച്ഛനെ മിസ് ചെയ്തിട്ടില്ലെന്നാണ് ചന്തു പറയുന്നത്. അച്ഛനെ തങ്ങള്‍ക്ക് ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം നൂറ് കിലോമീറ്റര്‍ ചുറ്റളവിലാണു ഷൂട്ടിങ് എങ്കില്‍ അച്ഛന്‍ രാത്രി വീട്ടില്‍ വരുമെന്നാണ് ചന്തു പറയുന്നത്. രാത്രി എത്ര താമസിച്ചു വന്നാലും ഇവന്മാര്‍ ഉറങ്ങാതിരിക്കും. സമ്മാനപ്പൊതിക്കൊന്നുമല്ല. അച്ഛനെ കാണാന്‍ വേണ്ടി മാത്രം. അത് അറിയാവുന്നതു കൊണ്ടു കൂടിയായിരുന്നു എത്ര വൈകിയാണെങ്കിലും താന്‍ വീട്ടില്‍ എത്തിയിരുന്നത് എന്നാണ് സലീം കുമാര്‍ പറയുന്നത്. തന്റെ ഭാഗ്യമാണ് ഭാര്യ സുനിതയും മക്കളുമെന്നാണ് സലീം കുമാര്‍ പറയുന്നത്. മക്കളുടെ ഈ പ്രായത്തില്‍ താന്‍ മദ്യപിക്കുമായിരുന്നു. പുകവലിക്കുമായിരുന്നു എന്നും എന്നാലിപ്പോൾ താൻ അതെല്ലാം നിര്‍ത്തി. തന്റെ അറിവില്‍ ഇവര്‍ രണ്ടു പേരും അങ്ങനെയൊന്നും ചെയ്യുന്നില്ല. അങ്ങനെ രണ്ടു മക്കളെ കിട്ടുക ഭാഗ്യമല്ലേ എന്നാണ് സലീം കുമാര്‍ ചോദിക്കുന്നത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടനായ സലീം കുമാര്‍. മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തിയത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിരിമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പിന്നീട് നായകനായും സംവിധായകനായുമെല്ലാം സലീം കുമാര്‍ സാന്നിധ്യം അറിയിച്ചു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും സലീം കുമാറിനെ തേടിയെത്തി. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയിരിക്കുകയാണ് മകന്‍ ചന്തുവും ഇപ്പോൾ.
തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…