കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയമായിരുന്നു ,നടൻ ടോവിനോ തോമസും ‘വഴക്ക്’ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരനും തമ്മിലുള്ള പ്രശ്നങ്ങൾ, നടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈ ചിത്രം സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത് . ഇതോടെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍
ഈ സിനിമ ജനം കാണരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് സിനിമ നീക്കം ചെയ്തത് എന്നും . രണ്ട് ലക്ഷം രൂപയ്ക്കാണ് സുദേവ് നായര്‍ വഴക്കിൽ അഭിനയിച്ചത്,എന്നാൽ സുദേവിന്റെ പ്രകടനം തന്റേതിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ ഈ സിനിമയെ ബാധിച്ചിട്ടുണ്ടെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച് മറ്റ് ടെക്‌നീഷ്യന്‍മാര്‍ക്ക് വേണ്ടിയാണ് ഇത് റിലീസ് ചെയ്തത് എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്,
പാരറ്റ്മൗണ്ട് പിക്‌ച്ചേഴ്‌സിനു വേണ്ടി ഗിരീഷ് നായര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും എത്തിയത് . സിനിമ ആരും വിതരണം ചെയ്യാന്‍ തയാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വയ്ക്കുന്നതില്‍ അര്‍ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്എന്നും സനൽകുമാർ പറയുന്നു