മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത നിര്‍മ്മാണ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. ഈ മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാന്ദ്ര തോമസിന് സാധിച്ചിട്ടുണ്ട്. സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിക്കുന്നത്. എന്നാല്‍ പക്ഷെ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ സാന്ദ്ര തോമസ് നിര്‍മ്മാണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതേസമയം നിര്‍മ്മാതാവ് ആയിരുന്നില്ലെങ്കില്‍ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താനും കാവ്യ മാധവനും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. മലയാളത്തിലെ ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആണ് ഈ കാര്യങ്ങൾ ഒക്കെ സാന്ദ്ര തോമസ് പറയുന്നത്. സിനിമയലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാന്ദ്ര തോമസ്. താന്‍ ഏതെങ്കിലും ഒരു വീട്ടില്‍ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോള്‍. അന്ന് അതായിരുന്നു ഇഷ്ടം.
താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ് എന്നും സാന്ദ്ര തോമസ് പറയുന്നു. പല കുട്ടികളോടും എന്താകണം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍, എഞ്ജിനീയര്‍, പൈലറ്റ് എന്നൊക്കെയാകും പറയുക. തനിക്ക് ആ സമയത്ത് പക്ഷെ കാവ്യയെ പോലെ തന്നെയായിരുന്നു. എവിടേലും കല്യാണം കഴിച്ചു പോയി സുഖമായി ജീവിക്കണം എന്നായിരുന്നു തനിക്ക്. അതായിരിക്കാം ഇപ്പോഴും താന്‍ കുടുംബ ജീവിതം നന്നായി കൊണ്ടു പോകുന്നതിന്റെ കാരണമെന്നും സാന്ദ്ര തോമസ് പറയുന്നു. തന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം അതാണ്. ബാക്കിയൊക്കെ രണ്ടാമതാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. അതേസമയം മുഖശ്രീ കൊണ്ടും ശാലീനത കൊണ്ടും മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന കാവ്യ മാധവൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുകയാണ്. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സിനിമയോട് കാവ്യ നോ പറയുന്നത്. നിർമ്മാണ രംഗത്ത് നിന്നും മാറി നിന്നിരുന്ന സാന്ദ്ര തോമസ് തിരികെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ നിര്‍മ്മാണത്തിലേക്ക് തന്നെ തിരിച്ചെത്തി.
ഈയ്യടുത്തിറങ്ങിയ ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ സിനിമ ലിറ്റില്‍ ഹാര്‍ട്ട്‌സ് അടക്കമുള്ള സിനിമകള്‍ സാന്ദ്ര തോമസ് നിര്‍മ്മിച്ചിട്ടിട്ടുണ്ട്. സാന്ദ്ര തോമസിനെ പോലെ തന്നെ സാന്ദ്ര തോമസിന്റെ കുടുംബവും, പ്രത്യേകിച്ച് സാന്ദ്ര തോമസിന്റെ ഇരട്ട പെണ്മക്കൾ, ഇന്ന് മലയാളികള്‍ക്ക് പരിചിതരാണ്. മക്കളില്‍ ഒരാള്‍ അഭിനയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും സാന്ദ്ര തോമസ് തിളങ്ങിയിട്ടുണ്ട്. ആമേനിലേയും ആടിലേയുമൊക്കെ സാന്ദ്ര തോമസ് വേഷങ്ങള്‍ കയ്യടി നേടിയിരുന്നു. താന്‍ നല്ലൊരു നടി ആയിട്ടാണ് തനിക്ക് തോന്നിയത്. ബാലതാരമായി വന്നതാണ് താൻ. തടിച്ച ഒരു പ്രകൃതം ആയതുകൊണ്ട് നായിക അയൊന്നും താന്‍ തന്നെ കണ്ടിരുന്നില്ല എന്നാണ് തന്റെ അഭിനയത്തെക്കുറിച്ച് സാന്ദ്ര തോമസ് പറയുന്നത്. തന്നെ തേടി വന്ന നായികാ വേഷത്തെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിക്കുന്നുണ്ട്. സൂത്രധാരനില്‍ നായിക ആയി തന്നെ വിളിച്ചിരുന്നു. താന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അതെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. പക്ഷെ ഈ ചിത്രത്തിൽ ദിലീപിന്റെ നായികാ അതിയത് മീര ജാസ്മിൻ ആയിരുന്നു. മീര ജാസ്മിന്റെ അരങ്ങേറ്റ ചിത്രം കൂടിയിരുന്നു അതേസമയം തന്റെ ഒരു സബ്ജക്ട് കഥയാക്കാന്‍ ലോഹിതദാസ് സാര്‍ ആലോചിച്ചിരുന്നതാണ് എന്നും സാന്ദ്ര തോമസ് പറയുന്നു. പുനര്‍ജന്മത്തെക്കുറിച്ചുള്ള ഒരു സിനിമ ചെയ്യണം എന്ന് തനിക്ക് ഉണ്ടായിരുന്നു. ആത് ലോഹി സാര്‍ ആലോചിച്ചതുമാണ്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചു എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.