ഒരു സിനിമാക്കാരന്റെ ഏറ്റവും വലിയ ആഢംബര ജീവിതം മുന്നിൽ കണ്ടു കൊണ്ടല്ല സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് സിനിമാ ലോകത്തിലേക്കെത്തുന്നത്.ചെറുപ്പം മുതലേ മനസ്സിന്റെ ഉള്ളിൽ സൂക്ഷിച്ചവെച്ച വലിയൊരു മോഹമായിരുന്നു ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണമെന്നുള്ളത്.അത് കൊണ്ട് തന്നെ വിധിയുടെ നിയോഗം എന്നോണം ഇന്ദ്രൻസ് അഭിനയജീവിതം ആരംഭിക്കുന്നു.ചൂതാട്ടം എന്ന ചിത്രത്തിൽ ആർക്ക് ലൈറ്റുകളുടെ മുന്നിലും പിന്നിലും വളരെ സജീവമായി അഭിനയജീവിതം ആരംഭിച്ച ഇന്ദ്രൻസ് സിനിമയിൽ മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു സമയത്ത് സിനിമാജീവിതം വേണ്ടയെന്ന് തീരുമാനിച്ച് ഇറങ്ങിയ ഇന്ദ്രൻസിന്റെ വളരെ സ്‌നേഹത്തോടെയും കരുതലയോടെയും തിരികെ വിളിച്ചത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ പത്മരാജനായിരുന്നു.
അതെ പോലെ പത്മരാജന്‍സാറിന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ കിട്ടിയിട്ടില്ലെങ്കില്‍ ഞാന്‍ അനുജന്‍മാര്‍ക്കൊപ്പം ഇപ്പോഴും ടെയ്ലറിങ്ങിലുണ്ടാകുമായിരുന്നു.സാറിന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’വരെ പന്ത്രണ്ട് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തു.അതിന് ശേഷം വെണ്ടര്‍ഡാനിയലോടെ ഞാന്‍ സിനിമയിലെ കോസ്റ്റിയൂമര്‍ എന്ന മേഖലയില്‍ നിന്ന് മാറി മുഴുവന്‍ സമയവും അഭിനയത്തിലേക്ക് തിരിഞ്ഞുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് തുറന്നു പറഞ്ഞിരുന്നു.അതെ പോലെ തന്നെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ഏറ്റവും ലളിതമായി തന്നെ ജീവിതം നയിക്കുന്നയാളാണ് ഇന്ദ്രൻസ്.ഇപ്പോളിതാ സൂപ്പർ ഹിറ്റ് ചിത്രമായ മാനത്തെ കൊട്ടാരത്തില്‍ താന്‍ വേദനയോടെ ചെയ്ത ഹാസ്യ രംഗത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.
മാനത്തെക്കൊട്ടാരം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ കഴിയുമോ എന്ന ഭയം പ്രധാനമായും ഉണ്ടായിട്ടുണ്ട്. അതെ പോലെ മിക്കവരും എന്റെ അടുത്ത് വന്ന് മിക്കപ്പോഴും ആ ചിത്രത്തിലെ ഒരു കവിത ഒന്ന് പാടുമോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്നാൽ പാടാന്‍ കഴിഞ്ഞിട്ടില്ല, അതിന്റെ പ്രധാന കാരണം എന്തെന്നാൽ അത് ആദ്യം പ്ലാന്‍ ചെയ്തത് രണ്ടു വരി കവിത മാത്രമായിട്ടാണ്. പക്ഷേ എന്നാൽ എന്റെ കഴുത്ത് മതിലില്‍ കുടുങ്ങിയപ്പോള്‍ സംഗതി ആകെ കൈയ്യിൽ നിന്നും പോയി. അവിടെ അതിന്റെ ആലോചനയിൽ തെറ്റ് സംഭവിച്ചിരുന്നു. ഞാന്‍ ആ കവിത പാടി കഴിഞ്ഞു എന്‍.എല്‍ ബാലയണ്ണന്‍ വന്നു കാലില്‍ പിടിക്കുമ്പോൾ കട്ട് ചെയ്യേണ്ട ഒരു സംഭവമാണ്. പക്ഷേ കഴുത്ത് തിരിക്കാനും കഴിയുന്നില്ല ബാലേട്ടന്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. കട്ട് പറയാന്‍ നേരം നമ്മള്‍ ആ മൂഡില്‍ നിന്നു മാറരുതല്ലോ! അപ്പോള്‍ ഞാന്‍ അത് കണക്കാക്കി സ്ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ‘ആരോ പിടിച്ചു വലിയ്ക്കുന്നു’ എന്ന എന്റെ മാസ്റ്റര്‍ ഡയലോഗ് അങ്ങനെ സംഭവിച്ചതാണ്. താൻ അനുഭവിച്ച ഒരു പ്രാണവേദന കൂടി ആ രംഗത്തിലുണ്ടെന്ന് ഇന്ദ്രൻസ് തുറന്നു പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…