fbpx

അന്നക്കുട്ടിയുടെ ദുരിത ജീവിതത്തിന് വിട!!! അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍


അന്നക്കുട്ടിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം, സഹായ ഹസ്തവുമായി മലയാളത്തിന്റെ പ്രിയ താരം നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിയുടെ ദുരിതജീവിതം വാര്‍ത്തയായതോടെയാണ് താരം സഹായ ഹസ്തവുമായി എത്തിയത്. ഇന്ന് വൈകിട്ട് നടന്ന ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ വീടിന്റെ താക്കോല്‍ അന്നക്കുട്ടിക്ക് കൈമാറി.

വന്യമൃഗങ്ങള്‍ ധാരാളമുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റയ്ക്കായിരുന്നു അന്നക്കുട്ടിയുടെ താമസം അഞ്ചുവര്‍ഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാര്‍ത്ത ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതോടെയാണ് സഹായം നല്‍കാന്‍ താരം തീരുമാനിച്ചത്.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിക്ക് സ്വന്തം വീട് നഷ്ടമായത്. പുതിയ വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരുന്നു. പക്ഷേ ആ പണം കൈക്കലാക്കി കരാറുകാരന്‍ മുങ്ങി. അതോടെ വീടുപണി പാതിവഴിയിലുമായി.

ഇതോടെയാണ് അന്നക്കുട്ടിയുടെ ജീവിതം ദുരിതത്തിലായത്. കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടിലായിരുന്നു 75കാരിയുടെ ഒറ്റയ്ക്കുള്ള താമസം. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഉണ്ണി മുകുന്ദന്‍ സഹായിക്കാന്‍ എത്തിയത്. അന്നക്കുട്ടിയുടെ അടുത്തെത്തി ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദനും കമ്പനി സിഇഒ ജയന്‍ മഠത്തിലും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

പിന്നാലെ തന്നെ വീട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഉറപ്പുള്ള മേല്‍ക്കൂരയും വാതിലുകളും നിര്‍മ്മിച്ച് വീട് പുതുക്കി. നിലം മുഴുവന്‍ ടൈല്‍സിട്ടു. അടച്ചുറപ്പുള്ള വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് അന്നക്കുട്ടി.


×