മാസ്‌കിന് പകരം ഫേസ് ഷീല്‍ഡ് ഉപയോഗിക്കുന്നത് അപകടമെന്ന് ഗവേഷകര്‍

കൊറോണ എന്ന മഹാമാരി  ലോകത്തെ മുഴുവൻ കാർന്നു തിന്നുകയാണ്, കൊറോണയെ അകറ്റാൻ ഇപ്പോൾ നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് മാസ്ക്. ശെരിക്കും നമ്മുടെ രക്ഷാകവചമാണ് ഈ മാസ്ക്. മാസ്‌ക് ധരിച്ചാണ് നാമെല്ലാവരും ഇപ്പോള്‍ പുറത്തു പോകുന്നത്. എന്നാല്‍ ചിലരെങ്കിലും മാസ്‌ക് ഉപയോഗിക്കാതെ പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ കൊറോണ പകരുന്നത് തടയില്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്.

ജപ്പാനിലാണ് ഇത് സംബന്ധിച്ച പഠനം നടക്കുന്നത്. ജപ്പാനിലെ കോബില്‍ ഒരു സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തിലുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. റെസ്റ്റോറന്റ് പോലുള്ള തൊഴില്‍ മേഖലകളില്‍ ധാരാളം ആളുകള്‍ പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ഷീല്‍ഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡ് ഉപയോഗിക്കുമ്ബോള്‍ 5 മൈക്രോമീറ്ററില്‍ താഴെ വലുപ്പം വരുന്ന സ്രവകണങ്ങള്‍ ഏകദേശം നൂറു ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം പറയുന്നത്. 50 മൈക്രോ മീറ്റര്‍ വരെ വലുപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീല്‍ഡിന്റെ പുറത്തേക്ക് തെറിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു

Krithika Kannan