താരപുത്രി വനിത വിജയകുമാറും പീറ്ററും തമ്മിലുള്ള വിവാഹം കുറച്ച്നാളുകൾക്ക് മുൻപാണ് കഴിഞ്ഞത്, വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷം ഇവർക്ക് നേരെ നിറയെ വിവാദങ്ങൾ ഉയർന്നിരുന്നു. പീറ്ററിന്റെ ആദ്യ ഭാര്യയും മകനും ഇവർക്ക് എതിരെ രംഗത്ത് എത്തിയിരുന്നു, ഇവരുടെ വിവാഹബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ അവകാശപ്പെട്ടിരുന്നു.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് ലക്ഷ്മി രാമകൃഷ്ണന്‍, കസ്തൂരി, രവീന്ദര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ തമിഴ് സിനിമാ താരങ്ങള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ യുദ്ധത്തിന് വഴിയൊരുങ്ങുകയായിരുന്നു. വനിതയെ പിന്തുണയ്ക്കുന്നരും എതിര്‍ക്കുന്നവരുമായി വാക്വാദങ്ങള്‍ നടന്നു. വിവാദങ്ങളിലുടനീളം വനിത പീറ്ററിനെ പിന്തുണച്ചു. പ്രശ്‌നങ്ങളെല്ലാം നിയമപരമായി തന്നെ പരിഹരിച്ചു എന്നാണ് പിന്നീട് വനിത പ്രതികരിച്ചത്
പിന്നീട് തങ്ങളുടെ കുടുംബവിശേഷങ്ങളും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ വിശേഷങ്ങളും ഒക്കെ വനിത പങ്കുവെച്ചിരുന്നു, അതിനിടയില്‍ പീറ്റര്‍ പോളിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വനിത തന്റെ ഭര്‍ത്താവിനെ പരിചരിച്ചതിനെ കുറിച്ചും മറ്റുമൊക്കെ വിശേഷങ്ങള്‍ വന്നിരുന്നു. തന്റെ ദൈവമാണ് ഭര്‍ത്താവ് എന്നാണ് അന്ന് വനിത പറഞ്ഞത്.
ഇപ്പോൾ [പുറത്ത് വരുന്ന വാർത്ത ഇരുവരും വേർപിരിയുന്നു എന്ന വാർത്തകളാണ്, ഇരുവര്‍ക്കുമിടയില്‍ ചില അടിപിടികള്‍ നടന്നു എന്ന് രവീന്ദര്‍ ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പറയുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ വാക്വാദം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് കോടബക്കത്തുനിന്നും വരുന്ന വാര്‍ത്തകള്‍