വര്ഷങ്ങള്ക്ക് ശേഷം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെയധികം ശ്രെദ്ധ നേടുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ കാണുന്നത് പോലെ എത്ര വാതിലുകള്‍ മുട്ടിയിട്ട് എന്ന ചോദ്യത്തിനാണ് ധ്യാന്‍ ശ്രീനിവാസൻ രസകരമായി മറുപടി നൽകുന്നത്. ഞങ്ങള്‍ക്ക് ഒരു വാതിലും മുട്ടേണ്ടി വന്നിട്ടില്ല,ഞങ്ങള്‍ നെപോ കിഡ്‌സ് അല്ലേ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ലേ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.
ഞങ്ങൾക്ക് എല്ലാ പ്രിവലേജും കിട്ടി, അച്ഛന്‍ ലോഞ്ച് ചെയ്തതല്ലേ എന്നുംധ്യാൻ കൂട്ടിച്ചേർത്തു, അപ്പോൾ വിനീത് ചോദിക്കുന്നു, നിന്നെ എപ്പോളാണ് അച്ഛൻ ലോഞ്ച് ചെയ്യ്തത്, ധ്യാനിന്റെ ജീവിതം ഒരു നെപോ കിഡിന്റെ ജീവിതമേ അല്ല ,അവൻ എല്ലാം വെറുതെ പറയുകയാണ്, ധ്യാന്‍ നല്ല പ്രായത്തില്‍ ഒന്നും ഒരു പ്രിവിലേജും അനുഭവിച്ചിട്ടില്ല. അവന്‍ ഔട്ട് സൈഡര്‍ ആയിരുന്നു. വെറുതെ നെപോ കിഡ് എന്ന് വിളിച്ച് അവനെ അപമാനിക്കരുത്.
അത് എനിക്ക് ഫീല്‍ ചെയ്യും. എന്നെ വിളിച്ചാല്‍ കുഴപ്പമില്ല എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു,എന്നാൽ ധ്യാൻ പറയുന്നു താന്‍ ഇപ്പോള്‍ ഒരു നെപോ കിഡ് ഒക്കെയായി വരുന്നുണ്ട്. വീട്ടില്‍ തനിക്ക് ഒരു വിലയൊക്കെ കിട്ടി തുടങ്ങി ധ്യാൻ പറയുന്നു, മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചെയ്യുന്ന സമയത്ത് തനിക്ക് ആ പ്രിവിലേജ് ഗുണം ചെയ്തിട്ടുണ്ടെ , ജഗതി ചേട്ടനെ വിളിച്ചോ കഥ പറയാന്‍ ഉണ്ടെന്ന് പറയുമ്പോള്‍, വന്നോളൂ എന്ന് പറയുന്നത് അവര്‍ക്ക് അച്ഛനോടുള്ള അടുപ്പം കൊണ്ടാണ്. അത് പല സ്ഥലങ്ങളിലും നമുക്ക് പരിഗണന കിട്ടിയിട്ടുണ്ട്. വിനീത് പറയുന്നു