Film News

‘മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതമുണ്ട് മമ്മൂട്ടിക്ക്’; വി കെ ശ്രീരാമന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

മലയാളത്തിന്റെ രണ്ട് പ്രിയ നക്ഷത്രങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ പണ്ട് പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. . മമ്മൂട്ടിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചു പിന്നിട്ട വഴികളെ കുറിച്ചമൊക്കെയാണ് ശ്രീരാമൻ അഭിപ്രായപ്പെട്ടത്. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമാ നടൻ എന്നതിനും അപ്പുറം തനിക്ക് ഒരു സാധാരണക്കാരനായി നടക്കാനായിരുന്നു ആഗ്രഹം എന്ന് വ്യക്തമാക്കവേയാണ് വി കെ ശ്രീരാമൻ മമ്മൂട്ടിയെ കുറിച്ചും അഭിപ്രായം പറഞ്ഞത്. ”സിനിമ എനിക്കൊരു ആത്മാവിഷ്‍കരമൊന്നുമായിരുന്നില്ല. എന്നിലുള്ള നടനെ പുറത്തെടുക്കാനുള്ള അവസരവുമായിരുന്നില്ല. സന്തോഷത്തോടെ സാധാരണക്കാരനായി ജീവിക്കാനായിരുന്നു ഇഷ്‍ടം. സിനിമയിൽ നിന്ന് പൈസയൊക്കെ കിട്ടുമ്പോഴും തനിക്ക് ഒരു ദ്വന്ദ വ്യക്തിത്തമുണ്ടായിുരന്നു. സിനിമ മറ്റുള്ളവർക്കിടയിൽ മുൻഗണന തന്നിരുന്നു. എങ്കിലും സ്വതന്ത്രനായി നടക്കാൻ ആയിരുന്നു തനിക്ക് ഇഷ്‍ടം എന്നും ഊരിക്കളയാൻ ആഗ്രഹിച്ച കുപ്പായിരുന്നു ഒരു സിനിമാക്കാരന്റേത്” – വി കെ ശ്രീരാമൻ പറയുന്നു.

ഇക്കാര്യങ്ങൾ പറയവേയാണ് അദ്ദേഹം മമ്മൂട്ടിയുടെ ജീവിതത്തെ കുറിച്ചും പറഞ്ഞത്. ”കുറച്ചു വൈകിയാണല്ലോ മമ്മൂട്ടി സിനിമയിലേക്ക് വരുന്നത്. മമ്മൂട്ടി കോളേജ് വിദ്യാഭ്യാസം കഴിയുന്നു. വക്കീലായിട്ട് പ്രാക്റ്റീസ് ചെയ്യുന്നു. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതമുണ്ട് മമ്മൂട്ടിക്ക്. വക്കീലൻമാരുടെ ഇടയിലായാലും അല്ലാത്ത മനുഷ്യൻമാർക്കിടയിലായാലും. വായനയും മറ്റുമൊക്കെയുള്ള സംഭവങ്ങൾ വരുന്നുണ്ട്.. ലാല് കോളേജിൽ എത്തുമ്പോൾ തന്നെ സിനിമിയിൽ ഉണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ഒരു സിനിമാ താരം എന്ന നിലയിൽ വായനയൊക്കെ ബ്രേക്ക് ആയിപ്പോകുന്നുണ്ടായിരുന്നു. അങ്ങനെ സംസാരിക്കാൻ പറ്റിയ ആളായതിനാലാകും താനുമായി സൗഹൃദമുണ്ടായത്” ശ്രീരാമൻ പറഞ്ഞു.

Anu