സൂര്യാഘാതത്തീന്ന് രക്ഷപ്പെടാൻ വേനൽ മഴ വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് മഴവും കൂടെ മിന്നലും ഇടിയും മേമ്പൊടിക്ക് കാറ്റും. മിന്നലേറ്റ് ഇന്നലെ രണ്ടുപേർ മരിക്കുകേം ചെയ്തു. എന്തു ചെയ്യാനൊക്കുമെന്നല്ലേ..? തെരെഞ്ഞെടുപ്പിൽ വേണ്ട കർശനമായ ജാഗ്രത ഇവിടെയും കാണിച്ചാ മതി. അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേരള ദുരന്ത നിവാരണ അതോറിറ്റി നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. അതോണ്ട്, നല്ലവരായ സമ്മതിദായകർ ഇനി പറയുന്ന കാര്യങ്ങൾ ശർദ്ദിച്ച്, സോറി ശ്രദ്ധിച്ച് കേൾക്കണം.
പിന്നൊരുകാര്യം വേനൽ മഴ അധികനാളുണ്ടാവില്ല. മഴ പെയ്താലും ചൂടു കുറയില്ല. അതുകൊണ്ട് വെള്ളം പാഴാക്കരുത്. കാത്തിരിക്കുന്നത് വരൾച്ചയുടെ കാലമാണ്. വീണ്ടും ജാഗ്രതൈ.. NB:
തമാശക്കപ്പുറം ജാഗ്രത മറക്കണ്ട!