യുവ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും നടിയും സംവിധായികയുമായ രേവതി. ആക്രമിക്കപ്പെട്ട നടിക്കായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും രേവതി വ്യക്തമാക്കുന്നു.അവൾ നീതി അർഹിക്കുന്നു.
ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രേവതി ഇക്കാര്യം പറയുന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് ‘അവള്‍ക്കൊപ്പം’ എന്ന ചുവടുവച്ചിരിക്കുകയാണെന്ന് രേവതി പറയുന്നു. വളരെ ശക്തമായ നിലപാടാണ് ഈ കാര്യത്തിൽ രേവതി എടുത്തിരിക്കുന്നത്
ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്നതാണ് തങ്ങളുടെ നിലപാടെന്നും നടിക്ക് നിയമപരമായി കിട്ടേണ്ട നീതി കിട്ടണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും രേവതി വ്യക്തമാക്കുന്നു. ബലാല്‍സംഗ കേസുകളുടെ അന്ത്യം കാണാന്‍ പലപ്പോഴും പത്തും പതിനഞ്ചും കൊല്ലമെടുക്കുന്നു. അതുകൊണ്ട് അക്രമികള്‍ക്ക് ധൈര്യം കൂടുകയാണ്. എന്തു ചെയ്താലും ഇത്രയൊക്കെയേ ഉള്ളൂ എന്ന തോന്നല്‍ വരുന്നു. ഈ കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിര്‍ബ്ബന്ധം ഞങ്ങള്‍ക്കുണ്ട് – ദേശാഭിമാനിക്കുവേണ്ടി ശ്രീകുമാര്‍ ശേഖര്‍ തയ്യാറാക്കിയ അഭിമുഖത്തില്‍ രേവതി പറയുന്നു.