ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകയാണ് പൾസർ സുനിക്ക് വേണ്ടി ഹാജരായത്

കഴിഞ്ഞ ആറ് വർഷങ്ങൾ ആയി കേരളം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് പൾസർ സുനിയുടേത്. നടിയെ ആ, ക്രമിച്ച കേസിൽ വിചാരണ തടവുകാരൻ ആയി ഇന്നും ജയിലിൽ തുടരുകയാണ് പൾസർ സുനി. വർഷങ്ങൾ കൊണ്ട് ജയിലിൽ കഴിയുന്നത് കൊണ്ടും എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നീണ്ടു പോകുന്നത് കൊണ്ടും തനിക്ക് ജാമ്യം നൽകണമെന്ന് കാണിച്ച് കൊണ്ടുള്ള പൾസർ സുനിയുടെ ജാമ്യഅപേക്ഷ സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു. പ്രമുഖ അഭിഭാഷക സന റഈസ് ഖാനായിരുന്നു കോടതിയിൽ പൾസർ സുനിക്ക് വേണ്ടി ഹാജരായത്. ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ ആണ് 20 79 19 സന തന്റെ ഒരു സിറ്റിങ്ങിനു വേണ്ടി വാങ്ങിക്കുന്നത്. മുൻപ് ഷാരൂഖ് ഖാന്റെ മകന്റെ പേരിലുള്ള ഒരു കേസിനു സന ആയിരുന്നു കോടതിയിൽ ഹാജർ ആയത്.

എന്നാൽ ഇത്ര വലിയ പ്രതിഫലം നൽകി സനയെ പോലൊരു അഭിഭാഷകയെ തനിക്ക് വേണ്ടി കോടതിയിൽ ഹാജരാക്കാൻ പൾസർ സുനിക്ക് കഴിയുമോ എന്നാണ് രാഹുൽ ഈശ്വർ ഇപ്പോൾ ചോദിച്ചിരിക്കുന്നത്. ഒരു ചർച്ചയ്ക്ക് ഇടയിൽ ആണ് രാഹുൽ തന്റെ സംശയങ്ങൾ ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, പൾസർ സുനിയെ പോലൊരു ആൾക്ക് ഇത്ര വലിയ തുക പ്രതിഫലം നൽകിക്കൊണ്ട് ഇത്തരം ഒരു കേസിൽ ഒരു വനിതയെ ഹാജരാക്കാൻ സാധിക്കുമോ? അങ്ങനെ സാധിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല. മാത്രവുമല്ല പൾസർ സുനിയുടെ പിന്നിൽ മറ്റൊരാൾ ഉണ്ടെങ്കിൽ ആരാണ് ആ ഒരാൾ എന്ന് ഇത് വരെ അറിയില്ല.

Dileep

എന്നാൽ അത് പലരും സംശയിക്കുന്നത് പോലെ ദിലീപ് ആയിരിക്കില്ല. ദിലീപിന്റെ പേര് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയ ആൾ തന്നെ ആയിരിക്കും ഇപ്പോൾ പൾസർ സുനിക്ക് വേണ്ടി വക്കീലിനെയും ഏർപ്പാടാക്കിയിരിക്കുന്നത്. ഒന്നെങ്കിൽ അയാളുടെ ലക്‌ഷ്യം പൾസർ സുനി പുറത്ത് വരുമ്പോൾ അയാളെ ഇല്ലാതാക്കുക എന്നതാണ്. അതാകുമ്പോൾ ദിലീപ് വീണ്ടും സംശയത്തിന്റെ നിഴലിൽ ആയിരിക്കും, അതല്ലെങ്കിൽ ദിലീപിന്റെ പേര് മനഃപൂർവം ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുക എന്നതും ആയിരുന്നു അയാളുടെ ഉദ്ദേശം എന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്.