മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഇന്ദുലേഖ. നിരവധി സിനിമകളിലും സീരിയലുകളിലും ആണ് താരം ഇതിനോടകം അഭിനയിച്ചത്. എഴുപത്തി അഞ്ചോളം സീരിയലുകളിൽ ആണ് താരം തന്റെ സാനിദ്യം അറിയിച്ചത്. ഇന്നും സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ് താരം. എന്നാൽ വ്യക്തിജീവിതത്തിൽ പല മോശം അവസ്ഥയിൽ കൂടി കടന്നു പോയതാണ് താൻ എന്നാണ് ഇന്ദുലേഖ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഭർത്താവിന്റെ ഓർമ്മ ദിനം. ഈ അവസരത്തിൽ ഇന്ദുലേഖ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വളരെ കൈപ്പേറിയ ജീവിതാനുഭവങ്ങളിൽ കൂടിയാണ് താൻ കടന്ന് പോയത് എന്നും ഇന്ദുലേഖ പറയുന്നു. പ്രണയവും വിവാഹവും അപ്രതീക്ഷിതമായുള്ള ഭർത്താവിനെ മരണവും സിംഗിൾ പരെന്റിങ്ങും എല്ലാം തനിക്ക് ഒരുപാട് തിരിച്ചറിവുകൾ ആണ് നൽകിയതെന്നാണ് ഇന്ദുലേഖ പറയുന്നത്. ലൊക്കേഷനിൽ വെച്ചാണ് താൻ ഭർത്താവിനെ ആദ്യമായി കാണുന്നത്. ഞങ്ങൾ തമ്മിൽ അടുക്കുകയൂം ചെയ്തു. എന്നാൽ വീട്ടുകാർ സമ്മതിക്കില്ല എന്ന് അറിഞ്ഞതോടെ അവരുടെ എതിർപ്പിനെ മറികടന്നു വിവാഹം കഴിച്ചു. അപ്പോഴും എന്നെ അറിയാവുന്നവർ പറഞ്ഞത് അതൊരു പാവം കുട്ടിയല്ലേ എന്നാണ്. കുഴപ്പമില്ലാത്ത രീതിയിൽ ജീവിതം മുന്നോട്ട് പോകുന്ന സമയത്ത് ആണ് ഭർത്താവിന്റെ അപ്രതീക്ഷിതമായ വിയോഗം.

എന്ത് ചെയ്യണമെന്ന് അറിയാതെ ജീവിതത്തിൽ പകച്ച് നിന്ന സമയം ആയിരുന്നു അത്. എനിക്ക് ബാങ്കിൽ ആയിരുന്നു ജോലി. ആ ജോലി വേണ്ടെന്ന് വെച്ചിട്ടാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. സിംഗിൾ പാരന്റിങ് എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെയാണ്. എന്ത് തീരുമാനം എടുത്താലും അവർ എന്ത് പറയും ഇവർ എന്ത് പറയും എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു. എന്നാൽ അതിൽ ഒന്നും ഒരു കാര്യവുമില്ല എന്നും നമ്മൾ നമ്മയുടെ ജീവിതം നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കണം എന്ന് മനസ്സിലായി. മകൾ നല്ല സപ്പോർട്ടീവ് ആണ്. അത് കൊണ്ട് തന്നെ എന്ത് തീരുമാനം എടുത്താലും അവളെ മാത്രം ബോധിപ്പിക്കേണ്ട കാര്യമേ എനിക്ക് ഉള്ളു എന്നുമാണ് ഇന്ദുലേഖ പറയുന്നത്.











