വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ ബോക്സോഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കുമ്പോൾ ജയിലറിനെ പിന്തള്ളാൻ ലിയോക്കാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. തമിഴ്നാട്ടില്‍ ഇപ്പോഴും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ലിയോ മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പം തമിഴ് യൂട്യൂബ് ചാനലുകളില്‍ അടക്കം വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരാൾ ആണ് . മീശ രാജേന്ദ്രന്‍. കടുത്ത രജനികാന്ത് ആരാധകനായ മീശ രാജേന്ദ്രൻ തമിഴ് സിനിമ നടനാനു. ലിയോ ഇറങ്ങുന്നതിന് മുന്‍പ് ദളപതി വിജയിയെ വിമർശിച്ച് മീശരാജേന്ദ്രൻ നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കിയിരുന്നു. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്.ജയിലര്‍ കളക്ഷനെ ലിയോ മറികടന്നാല്‍ താന്‍ മീശ വടിക്കും എന്നാണ് രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലിയോ റിലീസായതിന് പിന്നാലെ മീശ രാജേന്ദ്രന്‍ വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു തമിഴ് ചാനലില്‍ അഭിമുഖത്തില്‍ അവതാരകന്‍ ഒരു ഹെയര്‍ ഡ്രിമ്മറുമായാണ് മീശ രാജേന്ദ്രനെ അഭിമുഖം ചെയ്യാന്‍ എത്തിയത്. എന്നാല്‍ തന്‍റെ മുന്‍ നിലപാടുകളില്‍ നിന്നും ചില മാറ്റങ്ങള്‍ രാജേന്ദ്രന്‍ വരുത്തിയിട്ടുണ്ട്. ലിയോ കണക്കുകള്‍ ഒരു നാല് ദിവസം കഴിഞ്ഞ് എന്നോട് പറയൂ, ഇപ്പോള്‍ വരുന്നത് എല്ലാം യഥാര്‍ത്ഥ കണക്കല്ലെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. വിജയ് നേരിട്ട് ലിയോ കളക്ഷന്‍ എത്രയാണെന്ന് പറഞ്ഞാലെ വിശ്വസിക്കാന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ ഇദ്ദേഹം പറയുന്നു. ജയിലര്‍ കളക്ഷന്‍ പോയിട്ട് രജനിയുടെ 2.0 കളക്ഷന്‍ പോലും ലിയോ താണ്ടില്ലെന്ന് വീണ്ടും മീശ രാജേന്ദ്രന്‍ പറഞ്ഞു.ലിയോ താന്‍ കുടുംബത്തോടെ കണ്ടുവെന്നും. 30 കൊല്ലമായി സിനിമ ലോകത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്ക് സിനിമ ഇഷ്ടമായില്ലെന്നും മീശ രാജേന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. എന്തയാലും ഈ അഭിമുഖത്തിന് ശേഷം വീണ്ടും വിജയ് ഫാന്‍ മീശ രാജേന്ദ്രനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അതെ സമയം റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാക്കുമ്പോൾ നാന്നൂറ് കോടി അടുപ്പിച്ച് ചിത്രം നേടി കഴിഞ്ഞു. അതും ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിച്ചു കൊണ്ട്.
തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപണിംഗ് ആണ് വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ നേടിയത്. 148.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്. കോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് എന്നതിനൊപ്പം എല്ലാ ഭാഷകളിലെ ഇന്ത്യന്‍ സിനിമകളിലെയും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഇത്. രണ്ടാം ദിവസത്തെ കളക്ഷനിലും ഈ മേല്‍ക്കെ തുടര്‍ന്നിരുന്നു ലിയോ. എന്നാല്‍ മൂന്നാം ദിവസത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു വിജയ് ചിത്രം. മൂന്നാം ദിന കളക്ഷന്‍ താരതമ്യ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുമ്പോള്‍ ലിയോയേക്കാള്‍ മുന്നില്‍ 2.0 ആണ്. ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളാണ് കളക്ഷനിൽ ഇടിവ് വരുത്തിയതെന്നായിരുന്നു ട്രേഡ് അണലിസ്റ്റുകളുടെ വിലയിരുത്തലുകൾ. അതെ സാമ്യം ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ ഇന്ന് മറികടന്നിരിക്കുന്നത്. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു കേരളത്തിലെ സ്വീകാര്യത തെളിയിക്കുന്നത് പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നാണ്. റിലീസിന് കേരളത്തില്‍ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് ഇപ്പോള്‍ ലിയോയുടെ പേരിലാണ്. എന്നാൽ പ്രേക്ഷക പ്രതികാരങ്ങൾ ഒക്കെയും മാനിച്ചു കൊണ്ട് തന്റെ അടുത്ത പഠത്തിൽ അതെല്ലാം ശെരിയാകുമെന്നാണ് ലോകേഷ് കാങ്കറേജ് പറഞ്ഞിരുന്നത്. റൈനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന തലൈവർ 171 ആണ് ലോകേഷിന്റെ അടുത്ത സിനിമ.