മാതൃദിനത്തോടനുബന്ധിച്ച് ഇന്നലെ സ്റ്റാര്‍ മാ എന്ന തെലുഗു ചാനലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗസ്റ്റ് ആയി എത്തിയത് തെന്നിന്ത്യൻ നടി ഷക്കീല ആയിരുന്നു.ഏറ്റവും അവസാനം പരിപാടിയില്‍ ഷക്കീലയുടെ ജീവിതമാണ് വരച്ചു കാണിക്കാന്‍ ശ്രമിച്ചത്. ട്രാന്‍സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ ആയിരുന്നു ഷക്കീലയുടെ ജീവിത കഥ സ്റ്റേജില്‍ അവതരിപ്പിച്ചത്. അവതരണം കണ്ട് ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി , താന്‍ ജീവനു തുല്യം സ്നേഹിച്ച സഹോദരങ്ങള്‍ എങ്ങനെയാണ് തന്നെ ചതിച്ചതെന്നും ട്രാന്‍സ് പേഴ്സണുകള്ആ അരങ്ങിലെത്തിച്ചു
തന്റെ മൂത്ത സഹോദരി താന്‍ സിനിമയിലൂടെ സമ്പാദിച്ച പണമെല്ലാം ചതിയില്‍ കൈക്കലാക്കിയതും , ട്രാന്‍സ് വ്യക്തികളെ ഷക്കീല തന്റെ മക്കളായി ഏറ്റെടുത്തത് എങ്ങനെയാണെന്നുമൊക്കെ ആ ചെറിയ ഡ്രാമ സ്കിറ്റില്‍ പറയുന്നുണ്ട്. ഈ സീനുകള്‍ എല്ലാം കാണിക്കുമ്പോള്‍ ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ട്രാന്‍സ് വ്യക്തികളെല്ലാം തന്റെ മക്കളാണെന്ന് ഷക്കീല വളരെ വൈകാരികമായാണ് പങ്കുവെച്ചത്. ആങ്കര്‍ രവിയാണ് ഷക്കീലയറിയാതെ ഈ ഒരു പരിപാടി സംഘടിപ്പിച്ചത്
ഷക്കീല ബി ഗ്രേഡ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത് എന്നതിനാല്‍ തന്നെ നടിയെ വിമർശന രൂപേണ വിലയിരുത്തുന്ന ഒരു കൂട്ടം സിനിമാ പ്രേക്ഷകർ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി ഷക്കീലയ്ക്ക് സാമൂഹികമായി ഒരു അംഗീകാരം ലഭിച്ച് തുടങ്ങിയിട്ടുണ്ട്, ഇന്ന് നടി എല്ലാവര്ക്കും സ്വീകാര്യയാണ്. ട്രാന്‍സ് ജെന്ഡറുകളടക്കം നിരവധി പേര്‍ക്ക് നടി വലിയൊരു ആശ്രയം കൂടിയാണ്. പലപ്പോഴും അഭിമുഖങ്ങളിലും മറ്റു ഷോകളിലുമായി ഷക്കീല തന്റെ ജീവിത കഥയും ജീവിതത്തിലുണ്ടായ ദുരന്തങ്ങളും തുറന്നു പറഞ്ഞിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് അഭിനയിക്കാന്‍ പോയതും തുടര്‍ന്ന് വീട്ടുകാരുടെ ഒന്നും പിന്തുണയില്ലാതെ ഇക്കാലം വരെ ജീവിക്കുന്നതുമെല്ലാം നടി തുറന്നു പറഞ്ഞിട്ടുണ്ട്