
ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച. ആക്രമണത്തില്‍ സൂപ്പര്‍ താരത്തിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബോളിവുഡിലെ ഏറ്റവും ആസ്തിയുള്ള നടൻ, പോരാത്തതിന് സ്വന്തമായി നിരവധി സുരക്ഷാജീവനക്കാർ ഇതൊക്കെയുണ്ടായിട്ടും അദ്ദേഹത്തിന്റെ വീട്ടിൽ മോഷണശ്രമം ഉണ്ടായതും അത് തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ താരത്തിന് കുത്തേറ്റു എന്നൊക്കെ കേൾക്കുമ്പോൾ ഒട്ടും തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിർമിച്ചിരിക്കുന്ന സിനിമാ താരങ്ങളുടെ വീട്ടിൽ ഇത്രമാത്രം സുരക്ഷയെ ഉള്ളോ എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്.മാത്രമല്ല ഒരുപക്ഷെ ഇതൊരു മോഷണ ശ്രമം മാത്രം ആയിരിക്കുമോ.? ഇനി അഥവാ സെയ്ഫ് അലിഖാനെ അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും നടന്റെ വീട്ടിൽ നുഴഞ്ഞു കയറിയതാകുമോ? സംശയങ്ങൾ ഇങ്ങനെ നീളുകയാണ്.

മഹാരാഷ്ട്ര ഭരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുന്നു. സെലിബ്രിറ്റികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ നഗരത്തിന്റെ ക്രമസമാധാന നില എന്തായിരിക്കുമെന്നാണ് അവർ ചോദിക്കുന്നത്. ആ പറഞ്ഞത് ന്യായം തന്നെ മറ്റൊരു റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ വീടിനുളളില്‍ ഒളിച്ചിരുന്നതായി സംശയിക്കുന്നു. കാര്യം എന്തെന്നാൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അര്‍ദ്ധരാത്രിയ്ക്ക് ശേഷം ആരും വീടിനുള്ളില്‍ അനധികൃതമായി കടന്നതായി കാണുന്നില്ല. അതായത് സെയ്ഫിനെ ആക്രമിച്ചയാള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷ്യം എന്തായാലും എത്രയും വേഗം പൂർണ ആരോഗ്യവാനായി പ്രിയതാരത്തിന് ആശുപത്രി വിടാൻ അകഴിയട്ടേന്നു നമുക്ക് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കാം
ലീല ആശുപത്രിയിൽ ചികിത്സയിലാണ് സൈഫ് അലി ഖാൻ. ഇന്ന് പുലർച്ചെയാണ്. സെയിഫ് അലി ഖാന്റെയും ഭാര്യയും നടിയുമായ കരീന കപൂറിന്റെയും ബാന്ദ്രയിലെ വസതിയിൽ കവര്‍ച്ചാസംഘം അതിക്രമിച്ച് കയറിയത്. മോഷ്ണത്തിനിടെ ആക്രമണം നടത്തിയവര്‍ നടനെ കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ സെയിഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നാണ് സംഭവം. സെയിഫും കരീനയുമടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. സംഭവമറിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി രക്ഷപ്പെട്ടതായിട്ടും റിപ്പോര്‍ട്ടുണ്ട്.മോഷ്ടാവുമായിട്ടുള്ള ഏറ്റുമുട്ടലിലാണോ നടന് കുത്തേറ്റത് അല്ലാതെ പരിക്കേറ്റതാണോ എന്ന് കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.











