മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിലാൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാല ഇപ്പോൾ. മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴിലും മലയാളത്തിലും ഒരുപോലെ സിനിമകൾ ചെയ്തുവരികയാണ് താരം, തമിഴ് നടനാണെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് ബാല കേരളത്തിന്റെ മരുമകൻകൂടിയായി മാറി. പക്ഷെ ഇവർ വേർപിരിയുന്നു എന്ന വാർത്ത വളരെ വിഷമത്തോടയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി ബാല രാഗത്ത് വന്നിരിക്കുകയാണ്.
തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് നടന്‍ ബാല മലയാളസിനിമാ നിര്‍മ്മാതാവിന്റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിനു പിന്നാലെയാണ് തുറന്നു പറച്ചിലുമായി ബാല രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്നലെയാണ് ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍ കോളിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫോണ്‍ കോള്‍ സിനിമാമേഖലയിലും ചര്‍ച്ചയായതോടെയാണ് വെളിപ്പെടുത്തലുമായി നടന്‍ നേരിട്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പു നടന്ന ഈ സംഭാഷണം എങ്ങനെയാണ് ഇപ്പോള്‍ പുറത്തു വന്നതെന്ന് അറിയില്ല. തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ബാല പറയുന്നു.’
ബാലയുടെ വാക്കുകള്‍ ഇങ്ങനെ
ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്ബായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്ബോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്ബ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.’ ബാല പറഞ്ഞു.