അടുത്തിടെ ആത്മഹത്യ ചെയ്ത സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങൾ ആണ് കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇപ്പോൾ ആ കൂട്ടത്തിലേക്ക് നടി ദീപിക പദുകോണും എത്തിയിരിക്കുകയാണ്. ബോളിവുഡ് താരം സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. ബോളിവുഡിലെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു, കരിഷ്മയും ദീപികയും ഉള്‍പ്പെടുന്ന വാട്സാപ്പ് ചാറ്റാണ് പുറത്തുവന്നത്.
ഇതില്‍ ദീപികയെ ‘D’ എന്നും കരിഷ്മയെ ‘K’ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് ‘മാല്‍, ഹാഷ്’ എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോള്‍ താന്‍ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കില്‍ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചര്‍ച്ച അവസാനിക്കുമ്ബോള്‍ തനിക്ക് ‘ഹാഷ്’ ആണ് വേണ്ടതെന്നും ‘കഞ്ചാവ്’ അല്ലെന്നും ദീപിക വ്യക്തമാക്കുന്നു.
ഇതിനിടയില്‍ ജയ സാഹ റിയ ചക്രവര്‍ത്തിയുമായി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. വേറൊരാള്‍ കുടിക്കുന്ന പാനീയത്തില്‍ ‘നാലു തുള്ളി ചേര്‍ക്കുക’ എന്നതാണ് സന്ദേശം. എന്നാല്‍, ആര് കുടിക്കുന്ന പാനീയത്തിലാണ് ഇത് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 2019 അവസാനം അയച്ച സന്ദേശം ഇങ്ങനെ, ‘ചായയില്‍ നാല് തുള്ളി ചേര്‍ക്കുക, അത് അവനെ കുടിക്കാന്‍ അനുവദിക്കുക. കിക്ക് ഉണ്ടാകാന്‍ 30 മുതല്‍ 40 മിനിറ്റ് വരെയെടുക്കും’. അതേസമയം, നിരോധിക്കപ്പെട്ട മയക്കുമരുന്നായ സിബിഡി ഓയിലിനെക്കുറിച്ചാണ് റിയയും ജയ സാഹയും സംസാരിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.