ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്ക് മരുന്ന് കേസിലെ ചർച്ചകൾ സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയ ലോകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ആര്യന് പൂർണ പിന്തുണയുമായി കോൺഗ്രസ്സും മെഹബൂബ് മുഫ്തിയും അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ ഈ കേസിൽ ഈ നിമിഷം വരെ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയോരു വക്കീലിനെ വെക്കുവാനാണ് ഷാരൂഖ് ഖാൻ തീരുമാനിച്ചിരിക്കുന്നത്. അതെ പോലെ ആര്യന്റെ ഭാവി ജീവിതത്തെ കുറിച്ച് വലിയ ആശങ്കയിലാണ് ഷാരൂഖിന്റെ കുടുംബം. വളരെ വേഗത്തിൽ തന്നെ ആര്യനെ പുറത്തിറങ്ങുവാൻ സല്മാന് ഖാനു വേണ്ടി വാദിച്ച മികച്ച അഭിഭാഷകനെ തന്നെയാണ് കളത്തിൽ ഇറക്കുവാൻ വേണ്ടി പോകുന്നത്.നിലവിൽ ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്ത് നിന്നും ഷാരൂഖാനും മകനും വളരെ ശക്തമായ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതെ പോലെ തന്നെ കോടതി ഒക്ടോബര്‍ പതിമൂന്നിലേക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.ഈ കേസിൽ സല്മാന് ഖാന് ജാമ്യം വാങ്ങി കൊടുത്ത അമിത് ദേശായ് എന്ന വക്കീൽ തന്നെയാണ് ആര്യന് വേണ്ടി ഹാജരായിരിക്കുന്നത്.അതെ എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ 2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സൽമാനെ രക്ഷിച്ചത് അമിത് ദേശായി തന്നെയാണ്. സല്മാന് ഖാന്റെ അഭിനയജീവിതം നശിച്ചു പോകുന്ന സമയത്ത് താരത്തിനെ രക്ഷിച്ചുവെന്ന് ക്രെഡിറ്റ് അമിത് ദേശായിക്ക് സ്വന്തമാണ്.സൽമാൻ ഖാന് കീഴ് കോടതി അഞ്ചുവർഷം കഠിനതടവിന് ശിക്ഷ നൽകിയിരുന്നു.പക്ഷെ എന്നാൽ ജാമ്യം വാങ്ങി കൊടുത്തത് അമിത് ദേശായിയാണ്.
അതെ പോലെ ആര്യന് തിരികെ വീട്ടിലേക്ക് വരുന്നത് വരെ ഈ വിഷയത്തെ കുറിച്ച് ഷാരൂഖ് സംസാരിക്കുകയില്ല എന്നാണ് റിപ്പോർട്ട്. വളരെ പ്രധാനമായും ആര്യന്റെ ഭാവി എന്താകും എന്നതിനെ കുറിച്ച് ഷാരൂഖും ഗൗരിയും ആലോചിക്കുന്നു.അതെ പോലെ തന്നെ എന്‍സിബി നിരന്തരം വേട്ടയാടുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ലാതെ തന്നെ ബോളിവുഡ് ചർച്ച ചെയ്യപ്പെടുകയാണ്.കേസിൽ നിന്നും മുക്തനായാൽ ഉടൻ തന്നെ ആര്യനെ ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ മാറ്റാനാണ് തീരുമാനം എടുത്തിരിക്കുന്നത്.ഇന്ത്യയിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനമില്ല.നിലവിലെ പ്രശ്നങ്ങൾ കഴിയും വരെ ആര്യനെ വിദേശത്തിലേക്ക് മാറ്റുന്ന കാര്യമാണ് ഏറ്റവും കൂടുതൽ ആലോചിക്കുന്നത്.ഷാരൂഖും കുടുംബവും വിചാരിക്കുന്നത് തന്നെ നിയമവ്യവസ്ഥ തങ്ങളെ കൈവിട്ടു എന്ന് തന്നെയാണ്.