മലയാള സിനിമയ്ക്ക് നികത്തുവാൻ കഴിയാത്ത ഒരു നഷ്‌ടം കൂടി, നടൻ നെടുമുടി വേണു വിടവാങ്ങി

നായകനായും സഹനടനായും വില്ലനായും സ്വാഭാവനടനായും ഹാസ്യനടനായും മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടന്‍ നെടുമുടി വേണു അന്തരിച്ചു.അവസാന മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ ആണെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് എഴുപത്തി മൂന്ന് വയസ്സായിരുന്നു.മരണപ്പെട്ടത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു.അതെ പോലെ തന്നെ നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിന് ശേഷമാണ് ദേഹാസ്വസ്ഥ്യം ഉണ്ടായി എന്നാണ് പറയുന്നത്.

nedumudi venu1

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിരിക്കെയാണ് താരം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പികെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടേയും മകനായി 1948 മെയ് 22 ആണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കയാണ് നെടുമുടി സിനിമയിലേക്ക് എത്തിയത്. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഈ സിനിമയുടെ പേര് തന്നെയാണ് തിരുവന്തപുരത്തെ വട്ടിയൂർകാവിലെ  വീടിനും നൽകിയിരിക്കുന്നത്. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേഷ്യ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേഷ്യ ജൂറിയുടെ പ്രക്തേക പരാമർശത്തിനും അർഹനായി.

Nedumudi

1981 – 87, 2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഓടിടി പ്ലാറ്റുഫോമിൽ പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണുംമാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം.ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.ഇനി അടുത്ത പുറത്തിറങ്ങാൻ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.അദ്ദേഹം ആശുപത്രിയിൽ ആയത് മുതൽ അദ്ദേഹം  എത്രയും  വേഗം സുഖം പ്രാപിച്ച് സിനിമ ലോകത്തേക്ക് തിരിച്ചെത്തണം എന്ന പ്രാർത്ഥനയിലായിരുന്നു മലയാളികൾ എന്നാൽ അതെല്ലാം വിഫലമാക്കി കൊണ്ട് അദ്ദേഹം യാത്രയായി.

 

Vishnu