രാഖി കുളിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്തി ; നഗ്നദൃശ്യങ്ങള്‍ വിറ്റത് 47 ലക്ഷം രൂപയ്ക്ക്

അതേസമയം രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുൻഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നെന്നുമാണ് ആദില്‍ ആരോപിക്കുന്നത്.വിവാദങ്ങളുടെ കളിത്തോഴിയാണ് രാഖി സാവന്ത്. മുൻ ഭര്‍ത്താവിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത്. തന്റെ നഗ്നദൃശ്യങ്ങള്‍ ദുബായില്‍ വെച്ച്‌ മുൻ ഭര്‍ത്താവ് ആദില്‍ ദുറാനി 47 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് രാഖി ആരോപിക്കുന്നത്.വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വെച്ച്‌ രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആദില്‍ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവൻ ആ വീഡിയോകള്‍ കണ്ടാല്‍ താനെങ്ങോട്ടു പോവും? ലോകത്തിന് മുന്നില്‍ ഞാനെങ്ങനെ മുഖം കാണിക്കും? ഞാനൊരു സാധാരണ പെണ്‍കുട്ടിയല്ല. സെലിബ്രിറ്റിയും ബ്രാൻഡുമാണ്. നടി പറഞ്ഞു. അതേസമയം രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുൻഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നെന്നുമാണ് ആദില്‍ ആരോപിക്കുന്നത്.

താൻ മൈസൂരില്‍ നിന്നുള്ള സാധാരണ ബിസിനസുകാരനാണ്. 2022-ലാണ് ഞങ്ങള്‍ വിവാഹിതരായത്. രാഖി മുൻഭര്‍ത്താവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതു താൻ കണ്ടെത്തി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹ മോചനത്തെക്കുറിച്ച്‌ ചിന്തിച്ചത്. തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടില്‍ പോയിരുന്നു. അന്ന് അവര്‍ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആദ്യഭര്‍ത്താവുമായി വീണ്ടും ബന്ധം തുടങ്ങിയെന്ന കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു. ആ സമയത്താണ് പോലീസ് വീട്ടില്‍ വന്നത്. അവരോട് ഞാൻ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു. തനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നുമാണ് കഴിഞ്ഞദിവസം ആദില്‍ പറഞ്ഞത്.