ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടും..!! വധഭീഷണിയുണ്ട് ! മരണശേഷം രാമനാമം ചൊല്ലണം..! വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാളത്തില്‍ ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു അലി അക്ബര്‍. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിന്നീട് ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് രാമസിംഹന്‍ എന്നാണ്. മതം മാറുന്നതിനെ കുറിച്ചും തന്റെ പേര് മാറ്റിയ വിവരവും എല്ലാം ഇദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആളുകളെ അറിയിച്ചത്. ഇപ്പോഴിതാ പല ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായാണ് സംവിധായകന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

തനിക്കെതിരെ വധഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. രാമസിംഹന്റെ വാക്കുകളിലേക്ക്… ‘ഭീഷണികള്‍ ധാരാളം ഉണ്ട്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു അവസ്ഥയില്‍ തന്നെയാണ് വളരെക്കാലമായി ഞാന്‍ ഉള്ളത്. മുസല്‍മാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം. ഈ രാമസിംഹന്‍ മരിച്ചാല്‍ രാമനാമം ഉറക്കെ ചൊല്ലി എന്നെ സംസ്‌കരിക്കണം. അപ്പോഴേ ഒരായിരം രാമസിംഹന്മാര്‍ ഇനിയും വരികയുള്ളൂ.

ഒരുപാട് കാലം അടിമയായി നിന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് എതിര്‍ത്തു നിന്ന് ധീരമായി ഭാരത സംസ്‌കാരത്തിനുവേണ്ടി മരണം വരിക്കുന്നതാണ്. രാമസിംഹന്‍ എന്ന പേര് ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ ഇസ്ലാമിലെ തീവ്ര ചിന്താഗതിക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന പേരുകള്‍ ഉറക്കെ വിളിച്ചു പറയുക എന്നത് ചരിത്രപരമായ ഒരു ദൗത്യമാണ്. ഞാന്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചതോടെ ആരായിരുന്നു രാമസിംഹന്‍ എന്ന അന്വേഷണം വ്യാപകമായി.

ഇതൊരു ചെറിയ കാര്യമല്ല.1947-ല്‍ രാമസിംഹനെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്ക് മുന്നില്‍ രാമസിംഹന്‍ ഇല്ലാതായിട്ടില്ല എന്ന് വിളിച്ചു പറയാന്‍ എന്റെ ഈ തീരുമാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു രാമസിംഹനെ ഇല്ലാതാക്കിയാല്‍ ആയിരം രാമസിംഹന്മാര്‍ ഉണ്ടായി വരും എന്ന സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും’.

 

 

Aswathy