Film News

പ്രേമം ഓട്ടോഗ്രാഫിന്റെ കോപ്പിയെന്ന് മലയാളത്തിലെ സംവിധായകന്‍ ചേരനെ തെറ്റിദ്ധരിപ്പിച്ചു!!! ആ സംവിധായകനെ തിരഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ കുറിച്ച് ചിത്രങ്ങള്‍ മാത്രം മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് അല്‍ഫോണ്‍സ്. അടുത്തിടെയായി താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണെന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളെര സജീവമാണ് അദ്ദേഹം.

പല വെളിപ്പെടുത്തലുകളും അടുത്തിടെയായി അദ്ദേഹം നടത്തിയിരുന്നു. തന്റെ ചിത്രങ്ങള്‍ക്കെതിരെ നിറഞ്ഞ പ്രശ്‌നങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ പുതിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. പ്രേമം സിനിമ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് ഒരു മലയാള സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം ആരാണെന്ന് കണ്ടെത്താനുള്ള തിരച്ചിലിലാണ് താനെന്നും കണ്ടെത്താന്‍ സഹായിക്കാനാകുന്നവര്‍ സഹായിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ഓട്ടോഗ്രാഫിന്റെയും പൊക്കിഷം, തവമായ് തവമിരുന്താല്‍ തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങളുടെ സംവിധായകന്‍ ചേരന്‍ സാറിനെ വിളിച്ചു..

കേരളത്തില്‍ നിന്നുള്ള സംവിധായകന്‍: അല്‍ഫോന്‍സ് പുത്രന്‍ നിങ്ങളുടെ സിനിമ ഓട്ടോഗ്രാഫ് കോപ്പിയടിച്ച് പുതിയ സിനിമയിറക്കിയത് അറിഞ്ഞോ?

ചേരന്‍ സര്‍: അങ്ങനെയാണോ (ഫോണ്‍ കട്ട് ചെയ്തു)

ഒരു കാര്യവുമില്ലാതെ ചേരന്‍ സാറെന്നെ കുറേ വഴക്കുപറഞ്ഞു. സര്‍, ഞാന്‍ ഒരു ഫ്രെയിം, ഒരു ഡയലോഗ്, ഒരുതരി സംഗീതം,വസ്ത്രം, ഒരു വാക്ക് പോവും നിങ്ങളുടെ ഓട്ടോഗ്രാഫില്‍ നിന്ന് കോപ്പിയടിച്ചിട്ടില്ല. എന്തുകൊണ്ടാണെന്ന് വച്ചാല്‍ എനിക്കാ സിനിമ വലിയ ഇഷ്ടമാണ്. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസിലായി. അദ്ദേഹം ഫോണ്‍ വച്ചു.

അഞ്ച് മാസം കഴിഞ്ഞ് ഞാന്‍ ചേരന്‍ സാറിനെ വിളിച്ചു… സര്‍ അന്നങ്ങനെ സാറിനെ വിളിച്ചു പറഞ്ഞ സംവിധായകന്‍ ആരാണ്? ‘അത് വിട്ടുകളയൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എനിക്കതിന് കഴിയില്ലല്ലോ. അതുകൊണ്ടാണ് ഇക്കാര്യം ഇവിടെ പറയുന്നത്. മാധ്യമങ്ങളോ, മറ്റാരെങ്കിലുമോ ഇത് കണ്ടെത്താന്‍ എന്നെ സഹായിക്കാനാകുമെങ്കില്‍ സഹായിക്കൂ. സത്യമറിയാന്‍ എനിക്ക് സാധിക്കണേയെന്നാണ് പ്രാര്‍ഥന എന്നും അല്‍ഫോണ്‍സ് സോഷ്യലിടത്ത് കുറിച്ചു.

Anu B