സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടി നായകൻ ആയെത്തിയ കാതൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭാര്യ ഓമനയായി ജ്യോതികയും തകർത്തു എന്നാണ് പൊതുവെ വരുന്ന അഭിപ്രായങ്ങൾ. സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റുതാരങ്ങളും കയ്യടി നേടുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അനഘ രവി. ചിത്രത്തില്‍ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മകളായി അഭിനയിച്ച നടിയാണ് അനഘ. ആദ്യ സിനിമയിൽ തന്നെ മലയാളത്തിലെ മഹാനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അനഘ. ഇപ്പോഴിതാ ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. കാതലിലേക്ക് താൻ എത്തിയത് എങ്ങനെയാണെന്നും അനഘ പറഞ്ഞു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ന്യൂ നോര്‍മല്‍ എന്ന ഒരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ട് സംവിധായകന്‍ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചിരുന്നു. അപ്പോഴാണ് കാതല്‍ എന്ന സിനിമയെ കുറിച്ച് പറഞ്ഞത്.
അന്നേ ഞാന്‍ എക്‌സൈറ്റഡായിരുന്നു. ന്യൂ നോര്‍മല്‍ എന്ന ഹ്രസ്വ ചിത്രം മമ്മൂക്ക കണ്ടിട്ടുണ്ടെന്നും മകളായി അഭിനയിക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോൾ, ‘എനിക്ക് അറിയാം, നല്ല ആര്‍ട്ടിസ്റ്റാണ്, ഇവര്‍ തന്നെ മതി’ എന്ന് അദ്ദേഹം പറഞ്ഞു. അതറിഞ്ഞപ്പോഴും ഭയങ്കര ത്രില്ലിലായിരുന്നു, എന്നും ” അനഘ പറയുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവങ്ങളും സെറ്റിലെ നല്ല ഓർമകളും അനഘ പങ്കുവെച്ചു. ‘ഒരു ക്രൂഷലായുള്ള സീനില്‍, മമ്മൂക്കയ്ക്ക് ഒപ്പമുള്ള എന്റെ അഭിനയം നന്നായെന്ന് എല്ലാവരും പറയുന്നുണ്ടെങ്കില്‍, അതിന് കാരണം ഇക്കയാണ്. കോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം തന്ന ഇന്‍പുട്ടാണ് എനിക്ക് വര്‍ക്കൗട്ട് ആയത്. അഭിനയക്കുകയാണെന്ന് ഫീല്‍ ചെയ്യാത്ത വിധം, സ്വന്തം അച്ഛനായി തന്നെ അനുഭവപ്പെട്ടു. കൂടെ അഭിനയിക്കുന്നവരെ അദ്ദേഹം അത്രയും കംഫര്‍ട്ട് ആക്കും’, അനഘ പറഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പമുള്ള സെറ്റിലെ ഓരോ നിമിഷവും ഫണ്‍ ആയിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും രസകരമായ കാര്യങ്ങളൊക്കെ ഉണ്ടാവും. വര്‍ക്കൗട്ടിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അദ്ദേഹം എന്റെ ഡ്രസിങ്ങിനെയൊക്കെ കളിയാക്കും. അതെല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. എനിക്ക് ശരീരത്തില്‍ ഒരുപാട് ടാറ്റു ഉണ്ട്. ഷോട്ടിന് മുന്‍പ് അത് മറച്ചുവയ്ക്കാൻ മേക്കപ്പിടും. മേക്കപ്പിട്ടു കഴിഞ്ഞാല്‍ ഡ്രസ്സില്‍ പറ്റാതിരിക്കാന്‍ ഞാന്‍ കൈ ശരീരത്തോട് തൊടാതെ നില്‍ക്കുമായിരുന്നു.