ഇവനാണോ ഭാവനയുടെ നായകൻ? തനിക്ക് നേരിടേണ്ടി വന്ന മോശം അവസ്ഥ പറഞ്ഞു ആസിഫ് അലി!

മലയാള സിനിമ പ്രേഷകരുടെ പ്രിയ താരങ്ങളിൽ രണ്ടുപേരാണ് ആസിഫ് അലിയും ഭാവനയും. നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ഇവർ വ്യക്തി ജീവിതത്തിലും നല്ല സുഹൃത്തുക്കൾ ആണ്. ഇവരുടെ ഹണീ ബീ എന്ന ചിത്രം ആണ് പ്രേക്ഷകരിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടർച്ചയായ പാരാജയങ്ങൾക്ക് ശേഷം ആസിഡ് അലിയുടെ സിനിമ ജീവിതത്തിന്റെ വഴിത്തിരിവായ ചിത്രമാണ് അഡ്വെഞ്ചർ ഓഫ് ഓമനകുട്ടൻ. ചിത്രത്തിൽ ആസിഫും ഭാവനയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ്.

കർണ്ണാടകയിൽ ആയിരുന്നു അഡ്വെർച്ചർ ഓഫ് ഓമനക്കുട്ടന്റെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചത്. ആ സമയത്ത് ഭാവന കന്നഡ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് താനെ ഭാവനയെ കാണാൻ അവിടെ ആളുകൾ തടിച്ച് കൂടിയിരുന്നു. അവരിൽ പലർക്കും അറിയേണ്ടത് ആരാണ് ഭാവനയുടെ നായകനെന്നായിരുന്നു. ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ എന്ന സിനിമയില്‍ എനിക്ക് ഭയങ്കര കളര്‍ഫുള്‍ ഷര്‍ട്ടാണ്. എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമില്‍ കണ്ടതോടെ ‘അയ്യേ ഇവനാണോ ഭാവനയുടെ നായകന്‍’ എന്ന് ആൾകൂട്ടത്തിൽ ആരോ പറഞ്ഞകേട്ടപ്പോൾ എന്റെ കിളി പോയി. കാരണം ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. സിനിമയിൽ എത്തിയിട്ട് ഇത് പോലെ ചമ്മിയ ഒരു അനുഭവം ഇത് വരെ ഉണ്ടായിട്ടില്ല എന്നും ആസിഫ് പറഞ്ഞു.

2017-ല്‍ പുറത്തിറങ്ങിയ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ ആസിഫ് അലിക്കും ഭാവനയ്ക്കും മികച്ച കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു . രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അജു വര്‍ഗീസ്, സിദ്ധിഖ്, സൈജു കുറുപ്പ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ആസിഫ് അലി ഏഴ് കഥാപാത്രങ്ങളായിട്ടാണ് അഭിനയിച്ചത്.

Sreekumar R