Film News

‘അതു കണ്ട് ഞാൻ തകർന്നു പോയി’; വിവാഹമോചനത്തെക്കുറിച്ച് ബാല

മലയാള സിനിമാ ലോകത്ത് ഏറെ വാർത്തകളും വിവാദങ്ങളും   സൃഷ്‌ടിച്ച ഒരു വിവാഹമോചനമായിരുന്നു നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. അധിക വർഷങ്ങൾ നീണ്ട ദാമ്പത്യമല്ലായിരുന്നു ഇവരുടേത്. നീണ്ട നാൾ അകന്നു ജീവിച്ച ശേഷം മാത്രമാണ് ഇവർ ഔദ്യോഗികമായി വിവാഹമോചനം കോടതിയിൽ നിന്നും നേടിയെടുത്തത്. അതിനു ശേഷം ഇരുവരും വേറെ ബന്ധങ്ങളുമായി ജീവിതത്തിൽ മുന്നോട്ടു പോവുകയും ചെയ്തുഗായിക അമൃത സുരേഷുമായി 2010 ലായിരുന്നു നടൻ ബാല വിവാഹിതനായത്. ഏഷ്യാനെറ്റിലെ ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടില്ല. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ ബാല വിവാഹം ചെയ്തു. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ  ആകുകയും ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. എന്നാൽ  ഈ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. അവന്തികയാണ് ബാലയുടെയും അമൃതയുടെയും ഏക മകൾ വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണങ്ങളെ കുറിച്ച് ഒരിക്കൽ പോലും അമൃതയോ ബാലയോ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ തുറന്നടിക്കുകയാണ് ബാല.

തന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് ബാലയുടെ തുറന്നുപറച്ചിൽ. ബാലയുടെ വാക്കുകളിലേക്ക്- മകളെ  തന്റെ അടുത്തേക്ക്  വിടുന്നില്ലെങ്കിലും കാണണമെന്ന് താൻ  ആഗ്രഹിച്ചിരുന്നുവന്നു ബാല പറയുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ണുകൊണ്ട് കണ്ടുപോയി എന്നും ബാല പറയുന്നു . സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോ ജീവിതത്തിൽ എന്ന് ഞെട്ടിപ്പോയി എന്നാണ് ബാലയുടെ വാക്കുകൾ. കുടുംബം,കുട്ടികൾ എന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് താൻ  കണ്ടിരുന്നത് എന്നും  ആ കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല എന്നും താൻ  തളർന്ന് പോയി എന്നും ബാല പറഞ്ഞു . ഒരു സെക്കന്റിൽ എല്ലാം തകർന്നെന്ന് അറിഞ്ഞപ്പോൾ താൻ  ഫ്രീസായി. ഇല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര് എന്ന് ബാല എടുത്തുപറയുന്നുണ്ട്. ദൈവം തീർച്ചയായിട്ടും അവർക്ക് ശിക്ഷ  കോഡ്ടുക്കുമെന്നും തനിക്കൊരു  മകനായിരുന്നെങ്കിൽ താൻ  ഇതൊക്കെ തുറന്ന് പറഞ്ഞേനെഎന്നും എന്നാൽ മകളായത് കൊണ്ടാണ് പറയാത്തത് എന്നും ബാല പറയുന്നു .. ചിത്രം അടക്കം ഇല്ലെങ്കിൽ പോസ്റ്റ് ചെയ്തേനെ. മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്. താനൊരു  സാധാരണ  അച്ഛനാണ്. തന്റെ പിറന്നാളിന് മകൾ  വിളിച്ചില്ല. വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. കുറഞ്ഞത് ഫോണിൽ എങ്കുലും വിളിക്കാമായിരുന്നു .

ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ. മകളെ കാണാൻ  ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. കാമറയിൽ നല്ലത് പോലെ അഭിനയിച്ചിട്ട് എന്തോ സൈക്കോ തരം പോലെ സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും ബാല പറയുന്നു. തന്റെ  കമ്പനിയുടെ 50 ശതമാനം താൻ  അന്നേ കൊടുത്തതാണ് എന്നും  വിവാഹമോചനം കഴിഞ്ഞപ്പോൾ നിയമപരമായി എല്ലാം കൊടുത്തുവെന്നും ബാല കൂട്ടിച്ചേർത്തു  . തന്റെ  കാശ് മാത്രം മതിയോ? ഇതിൽ എതനതു ന്യായം എന്നും ബാല ചോദിക്കുന്നു.  തന്റെ ജീവിതം നശിപ്പിച്ച് കഴിഞ്ഞു. മരണത്തെ കണ്ടാണ് വന്നിരിക്കുന്നത്, അപ്പോഴും കാശ് ചോദിക്കുകയാണ്. എന്നെ ചൂഷണം ചെയ്യുകയാണ്. ഡിവോഴ്സ് ആയിട്ട് എത്ര കാലമായി. സ്കൂളിൽ പോയി , മകളെ  കാണാൻ ശ്രമിച്ചിട്ടും കാണാൻ സാധിച്ചിട്ടില്ല എന്നും ബാല പറയുന്നുണ്ട്.  പറഞ്ഞതിൽ വ്യക്തതയില്ല എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, വീട്ടിൽ പോയി  സ്വയം ആലോചിച്ചു നോക്കിയാൽ വ്യക്തത വരും എന്നായിരുന്നു ബാല പറഞ്ഞത് . ഇക്കുറി ബാല സുഹൃത്തുക്കളുടെ ഒപ്പമായിരുന്നു  ജന്മദിനം ആഘോഷമാക്കിയത്.

Sreekumar R