അർജുന് ഫോൺ നൽകി ബിഗ്ഗ്‌ബോസ്; കൊലയാളികളായി അർജുനും, ജാസ്മിനും

Follow Us :

മോർണിംഗ് സോങ്ങിന് ശേഷം രാവിലെ തന്നെ ബിഗ്ഗ്‌ബോസ്സിലേക്ക് ഒരു അതിഥി എത്തുകയാണ്. റെസ്മിൻ ഭായ് ആണ് രാവിലെ തന്നെ എത്തിയ ആ അതിഥി. ബിഗ്ഗ്‌ബോസിന്റെ മുൻസീസണുകളിൽ നടത്തിയിട്ടുള്ള  ടാസ്കുകളിൽ ഒന്നാണ് കൊലപാതകം ടാസ്ക്. കഴിഞ്ഞ ദിവസം ആ ടാസ്‌കും നടക്കുകയുണ്ടായി. ഈ രണ്ടു കാര്യവും ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. തമിഴ് ബിഗ്ഗ്‌ബോസിളടക്കം നടക്കാറുള്ള കൊലപാതകം ടാസ്ക്കാണ് കഴിഞ്ഞ ദിവസം നടന്നത്.  വളരെ അപകടകാരികളായ രണ്ട് കൊലയാളികൾ ജയിൽ ചാടി ബിഗ്ഗ്‌ബോസ് വീട്ടിൽ എത്തിയിട്ടുണ്ടെന്നും കൊലപാതകം അവർക്കൊരു ഹരമാണെന്നും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം ജാഗ്രത പാലിക്കണമെന്നുമൊക്കെ ബിഗ്ഗ്‌ബോസ് മത്സരര്തികളോട് അറിയിക്കുന്നുണ്ടായിരുന്നു. സാധാരണ ഹൗസിൽ  കൂടുതൽ ആളുകളുള്ളപ്പോൾ നടത്താറുള്ള ഒരു ടസ്കയിരുന്നു ഇത്. എന്നാൽ ഈ സീസണിൽ അത് അവസാന നിമിഷമാണ് ബിഗ്ഗ്‌ബോസ് ഉൾപ്പെടുത്തിയത്. അർജുനും ജാസ്മിനുമായിരുന്നു കൊലയാളികൾ ആയിട്ട് എത്തിയത്. അർജുൻ ആയിരുന്നു കൊലയാളി അതിനു കൂട്ടുനില്കുന്ന ആളായിട്ടായിരുന്നു ജാസ്മിൻ ഉണ്ടായിരുന്നത്. കൊല ചെയ്യുന്നത് കണ്ടു പിടിക്കാനായി വന്ന രണ്ട സിഐടികൾ ആയിരുന്നു ജിന്റോയും ഋഷിയും. ബിഗ്ഗ്‌ബോസ് തിരഞ്ഞെടുത്ത് കൊടുക്കുന്നവരെയാണ് കൊലയാളികൾ കൊല്ലേണ്ടിയിരുന്നത്. കൊല്ലേണ്ട രീതി എങ്ങനെയാണെന്നും ബിഗ്ഗ്ബോസ് തന്നെ അറിയിചിരുന്നു. മത്സരാർത്ഥികളെ വിളിച്ച് ഓരോ നിർദ്ദേശങ്ങൾ  നൽകുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട് ബിഗ്ഗ്‌ബോസ്. കൊലയാളി വന്നാൽ നിങ്ങൾ എന്ത് ചെയ്യുമെന്നാണ് എല്ലാവരോടും ചോദിക്കുന്ന ഒരു കാര്യം. അങ്ങനെ ഓരോ മത്സരരാതികളെ വിളിച്ച് ബിഗ്ഗ്‌ബോസ് സംസാരിക്കുന്നുണ്ട് അടുത്തതായി അർജുന്റെ ഊഴമെത്തിയപ്പോൾ അര്ജുനാണ് ഹൗസിലെത്തിയ കൊലയാളിയെന്നും പറഞ്ഞ് ഒരു ഫോണും അർജുന് ബിഗ്ഗ്‌ബോസ് നൽകുന്നുണ്ട്

അതിലൂടെ ആരെയാണ് കൊല്ലേണ്ടതെന്നും എങ്ങനെ, എപ്പോഴാണ് കൊല്ലേണ്ടതെന്നുമൊക്കെ നിരദേശങ്ങൾ നൽകാനായിരുന്നു ബിഗ്ഗ്‌ബോസ് ഫോൺ നൽകിയത്. മാത്രമല്ല അര്ജുന്  കൊല നടത്താൻ ഒരു  അസ്സിസ്റ്റന്റിനെയും ബിഗ്ഗ്‌ബോസ് നൽകുന്നുണ്ട്. ആ അസ്സിസ്റ്റന്റാണ് ജാസ്മിൻ. ജാസ്മിനെ കണ്ടുപിടിക്കാനുള്ള ഒരു കോഡും അർജുന് ബിഗ്ഗ്‌ബോസ് നൽകുന്നുണ്ട്. കോഡുപയോഗിച്ച് കിച്ചനിൽ വെച്ച് കൊല നടത്താനുള്ള തന്റെ കൂട്ടാളി ജാസ്മിനാണെന്ന് അർജുൻ കണ്ടു പിടിക്കുന്നുണ്ട്. അങ്ങനെ അർജുനും ജാസ്മിനും ബിഗ്ഗ്‌ബോസിന്റെ നിർദ്ദേശമനുസരിച്ച് പരാർസ്പരം പ്ലാൻ ചെയ്ത ആദ്യം ശ്രീരേഖയെ കൊല്ലുകയാണ്. ബിഗ്ഗ്‌ബോസ് അനൗൺസ്‌ ചെയ്യുമ്പോഴാണ് ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും മത്സരരാതികൾ അറിയുന്നത്. കൊലപാതകം നടന്നതിന് ശേഷം സിഐഡികളായ ജിന്റോയും ഋഷിയും ഓരോരുത്തരെയും ചോദ്യം ചെയ്യുന്നുടായിരുന്നു. അങ്ങനെ വളരെ രസകരമായി നടത്തിയ റാസ്കയി കൊലപാതകം ടാസ്ക്  മാറിയിരുന്നു. എപ്പിസോഡിൽ മുഴുവനായും ടാസ്ക് ഉൾപ്പെടുത്തിയിരുന്നില്ലെയെങ്കിലും ബീബി പ്ലസ്സിലായിരുന്നു ഋഷിയുടെയും ജിന്റോയുടെയും ചോദ്യം ചെയ്യലൊക്കെ കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്. ടാസ്ക് അവസാനിക്കുമ്പോഴും കൊലയാളികൾ ആരാണെന്നു കണ്ടെത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. ബിഗ്ഗ്‌ബോസ് അനൗൺസ് ചെയ്യുമ്പോൾ തങ്ങൾ കണ്ടെത്തിയത് ജിന്റോയും ഋഷിയും വിശദീകരിക്കുകയും കൊലയാളി ആരാണെന്ന് പറയുകയറ്റും ചെയ്യുന്നുണ്ട്. അർജുനും പൂജയുമാണെന്നാണ് ഋഷി പറഞ്ഞത്. അവസാനം അർജുനും ജാസ്മിനുമാണെന്നു എല്ലാവരോടുമായി ഇരുവരും പറയുന്നുണ്ട്. പിന്നീട് ഓരോരുത്തരെയും എങ്ങനെയാണു കൊലപ്പെടുത്തിയതെന്നും അതിന്റെ പ്ലാനിങ്ങുമെല്ലാം അർജുനും ജാസ്മിനും പറയുന്നുണ്ട്

ടാസ്ക് അല്ലാതെ മത്സരാർത്ഥികളുടെ റീഎൻട്രി തന്നെയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. റെസ്‌മിൻ, അപ്സര, രതീഷ്‌കുമാർ തുടങ്ങിയവരായിരുന്നു കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയത്. രാവിലെ മോർണിംഗ് സോങ്ങിന് ശേഷമാണു റെസ്‌മിൻ എത്തിയത്. കൊലപാതകം ടാസ്ക് നടന്നുകൊണ്ടിരിക്കുമ്പോൾ അപ്സരയും എത്തുന്നുണ്ട്. ഏറ്റവും അവസാനം രതീഷ്കുമാറും ഹൗസിലേക്ക് കയറുകയാണ്. ഗാർഡൻ ഏരിയയിൽ ഒരു കോലം കൊണ്ടുവച്ച് അങ്ങനെയായിരുന്നു റെസ്മിന്റെ എൻട്രി നടത്തിയത്. ഗബ്രിയുടെ ആയാലും റെസ്മിന്റെ ആയാലും വരവ് ഏറ്റവും കൂടുതൽ കാത്തിരുന്നത് ജാസ്മിൻ ആണ്.  കുറെ നാളിനു ശേഷം റെസ്മിനെ കാണുന്നതുകൊണ്ടും സംസാരിക്കാൻ ഒരാളെ കിട്ടിയതിന്റെയും സന്തോഷത്തിലായിരുന്നു ജാസ്മിൻ. സംസാരത്തിനിടെ റെസ്മിൻ ജാസ്മിനോട് പറയുന്നുണ്ട് ആരെയും വിശ്വസിക്കരുതെന്ന്. അത് ആരെ ഉദ്ദേശിച്ചാണ് റെസ്മിൻ പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും അർജുന്നും ശ്രീതുമല്ല എന്ന് ഉറപ്പിക്കാം. പിന്നീട്ഒ രു സീരിയലിന്റെ പ്രൊമോശനുമായി ബന്ധപ്പെട്ട് രണ്ട് സീരിയൽ താരങ്ങൾ ഹൗസിലേക്ക് എത്തുന്നുണ്ട്. സീരിയൽ താരങ്ങളായ രക്ഷരാജ് യുവ രണ്ടു പേരുടെയും മകളായി അഭിനയിക്കുന്ന സാക്ഷ എന്നിവരാണ് ബിഗ്ഗ്‌ബോസ് വീട്ടിലെത്തിയത്. ഏഷ്യാനെറ്റിൽ പുതുതായി ആരംഭിക്കുന്ന ജാനകിയുടെയും അഭിയുടെയും വീട് എന്ന പറമ്പരയുടെ പ്രൊമോഷന്റെ ഭാഗമായാണ് മൂവരും എത്തിയത്.  ഇത്തരത്തിലുള്ള ഒരു പോസ്റ്റിറ്റീവായിട്ടുള്ള ന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസം  ഹൗസിൽ ഉണ്ടായിരുന്നത്.