ഞാനാണ്‌ ഇര..!! മുന്നും പിന്നും നോക്കാനില്ല..!! പലരും കുടുങ്ങും…!! തന്ത്രപരമായ നീക്കങ്ങളുമായി ദിലീപ്

കേരളക്കരയാകെ ഉറ്റു നോക്കുന്ന പ്രധാനകേസുകളിലൊന്നാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസ്. സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ ഗുരുതരമായ ആരോപണങ്ങളും തെൡവുകളും പുറത്ത് വരുമ്പോള്‍ ഇതിനെയെല്ലാം തടുക്കാന്‍ ദിലീപും തന്റെ അഭിഭാഷകരും നടത്തുന്ന തന്ത്രപരമായ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. പുതിയ നീക്കങ്ങളുമായി ദിലീപ് എത്തുമ്പോള്‍ താനാണ് ശരിയ്ക്കും ഇര എന്ന രീതിയിലാണ് കാര്യങ്ങള്‍ മറിയുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസും, ഈ ആരോപണവും വെറും കെട്ടിച്ചമച്ച കഥകളാണെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം നടത്തുന്ന സംഘത്തിന്റെ തലവന്‍ ശ്രീജിത്തും, മുന്‍പ് അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ എ.ഡി.ജി.പി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് പുതിയ കേസെന്നതാണ് ദിലീപിന്റെ വാദം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ രംഗത്തു വന്ന പ്രമുഖ നടി, ശ്രീജിത്ത് കഥ എഴുതിയ സിനിമയിലൂടെ അഭിനയ രംഗത്തു വന്നതാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ ഓര്‍മ്മപ്പെടുത്തലിനു പിന്നിലും, കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ മുകുള്‍ റോത്തഗിയെയും അണി നിരത്തിയുള്ള അന്തിമ നിയമ പോരാട്ടത്തിനാണ് ദിലീപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന് എ.ഡി.ജി.പി ശ്രീജിത്തിന്റെ കുടുംബവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള നീക്കങ്ങളും, ദിലീപിന്റെ അഭിഭാഷകര്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ മറ്റൊരു സംവിധായകനുമായി നടത്തിയ ചാറ്റുകള്‍ ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ശ്രീജിത്തിന്റെ സഹോദരിയുടെ മകനു സിനിമയില്‍ പാടാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ചാറ്റില്‍, പയ്യന്റെ അമ്മ, അതായത് ശ്രീജിത്തിന്റെ സഹോദരി ഒരു ജില്ലാ ജഡ്ജിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റിനു ഒടുവില്‍ ”തീര്‍ച്ചയായും അതു ഗുണമേ ഉണ്ടാക്കൂ ഏവര്‍ക്കും’ എന്നു കൂടി ബാലചന്ദ്രന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്തു ഗുണമാണ് ഉണ്ടാകുക എന്നതിന് ഇനി മറുപടി പറയേണ്ടത് ബാലചന്ദ്രന്‍ തന്നെയാണ്. ചാറ്റില്‍ ശ്രീജിത്ത് ഡി.ഐ.ജി ആണു എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു വ്യക്തം. ഡി.ഐ.ജി ആയിരിക്കെയാണ് ഒരു ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനു ശ്രീജിത്ത് സസ്‌പെന്‍ഷനില്‍ ആയിരുന്നത്.

ഇതുള്‍പ്പെടെ ശ്രീജിത്തിനെതിരായ സകല റിപ്പോര്‍ട്ടുകളും ഹൈക്കോടതിക്കു മുന്‍പാകെ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍, ശ്രീജിത്തിനെതിരായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉള്‍പ്പെടെ ഉത്തരവുകളും ഉള്‍പ്പെടുന്നുണ്ട്. ഇത്രയധികം റിപ്പോര്‍ട്ടുകള്‍ എതിരായി ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥന്‍ എങ്ങനെ സര്‍വ്വീസില്‍ തുടരുന്നു എന്ന കാര്യത്തില്‍ സീനിയര്‍ അഭിഭാഷകരും അന്തംവിട്ടിരിക്കുകയാണ്.

ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിട്ടാല്‍, ശ്രീജിത്തിനെതിരെ മാത്രമല്ല, റിട്ടയര്‍ ചെയ്ത് വീട്ടില്‍ ഇരിക്കുന്ന ഉന്നതര്‍ ഉള്‍പ്പെടെ കുരുക്കിലാവാനാണ് സാധ്യത. ദിലീപിനെതിരെ ശക്തമായ ഒരു തെളിവും ക്രൈംബ്രാഞ്ച് ഇതുവരെ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍, അന്വേഷണ സംഘത്തിനെതിരെയും കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി പി ശ്രീജിത്തിനെതിരെയും നിരവധി ‘തെളിവുകളാണ് ‘ ദിലീപിന്റെ അഭിഭാഷകര്‍ ഹാജരാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കേസിന്റെ ഗതി എന്താകുമെന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

 

Aswathy