മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണു കാളിദാസ് ജയറാം. ബാലതാരമായി ബിഗ് സ്ക്രീനിലേക്ക് കടന്ന് വന്ന് നായകനായി മാറിയ താരം മലയാളത്തേക്കാൾ തമിഴ് സിനിമയിലാണ് സജീവം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രത്തിലും കാളിദാസ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരോടും സിനിമയിൽ അവസരം ചോദിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു.നടൻ എന്ന നിലയിൽ താനും ഇപ്പോൾ അതേ പാതയാണ് പിന്തുടരുന്നതെന്നും അങ്ങനെയാണ് സുധാ കൊങ്കരയുടെ ഒരു ചിത്രം തനിക്ക് ലഭിച്ചതെന്നും ഒരു തമിഴ് മാധ്യമത്തോട് കാളിദാസ് പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇഷ്ടമുള്ള ആളാണ് മമ്മൂട്ടി സാർ. അദ്ദേഹം 40 വർഷത്തിന് മുകളിലായി സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോഴും ഓരോ സംവിധായകരെ വിളിച്ച് സിനിമയിലേക്ക് അവസരം ചോദിക്കാറുണ്ട്.അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു നടൻ എപ്പോഴും അവസരങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം, അതിൽ നാണക്കേട് ഒന്നും തോന്നേണ്ട ആവശ്യമില്ലെന്ന്.അതാണിപ്പോൾ ഞാനും പിന്തുടരുന്നത്.
അവസരങ്ങൾ ചോദിക്കാൻ എനിക്കും മടിയില്ല. അങ്ങനെയാണ് എനിക്ക് തങ്കമ്മേ എന്ന കഥാപാത്രം കിട്ടിയത്. ആദ്യമായി സുധാമേഡം എന്നെ കാണാൻ വന്നപ്പോൾ ശാന്തനു അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് നൽകിയത്.പിന്നീട് ഞാൻ ഒരുപാട് വട്ടം ചോദിച്ചിട്ടാണ് ഈ കഥാപാത്രം എനിക്ക് ലഭിച്ചത്. ആ സമയത്ത് മറ്റ് നടന്മാരെ കിട്ടാനില്ലായിരുന്നു.നമുക്ക് കിട്ടുന്ന ചെറിയ അവസരം പോലും നമ്മൾ പാഴാക്കി കളയരുത്. ഒരുപാട് പേരിവിടെ നിലനിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവസരം ചോദിക്കുന്നത് നല്ല കാര്യമാണ്,’ കാളിദാസ് പറയുന്നു. കമൽഹാസനെപ്പറ്റിയും സംസാരിക്കുന്നുണ്ട് കാളിദാസ് . ് കനക രാജ് ഒരുക്കിയ വിക്രത്തിൽ കമൽഹാസന്റെ മകന്റെ വേഷമായിരുന്നു കാളിദാസ് ചെയ്തത്. വിക്രം സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കമൽഹാസനെപ്പറ്റി കാളിദാസ് പറയുന്നത്. താൻ കമലഹാസന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ വിരുമാണ്ടി എന്ന ചിത്രം ഒരുപാട് ഇഷ്ടമാണെന്നും കാളിദാസ് പറയുന്നു.