മലയാളികളെ ആകെ അമ്പരപ്പിച്ച ഒരു മരണമായിരുന്നു ഓടുന്ന ട്രെയിനിൽ നിന്ന് ഒഡിഷ സ്വദേശി, ടിടിഇ യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം , ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ആണ് ഒഡിഷാസ്വദേശി രജനീകാന്ത് എന്ന യാത്രക്കാരൻ ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്, ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ് കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ ആയിരുന്നു അദ്ദേഹം
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെയും ഒപ്പം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്. സ്‌കൂൾ കാലം മുതൽ അഭിനയത്തിൽഒരുപാട് ഇഷ്ട്ടമുള്ള ആളായിരുന്നു അദ്ദേഹം, സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു.ആഷിഖ് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് വിനോദിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റവും, മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനോദ്.
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം . ഹൗ ഓള്‍ഡ് ആര്‍ യൂ, മംഗ്ലീഷ്, കസിൻസ്, രാജമ്മ @ യാഹൂ, അച്ഛാദിൻ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി, വില്ലാളിവീരൻ, വിശ്വാസം അതല്ലേ എല്ലാം, തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്, നാടകമായിരുന്നു ഏറ്റവും താൽപ്പര്യമുള്ള മേഖല,നിരവധി താരങ്ങൾ വിനോദിനെ ആദരാഞ്ജലികൾ അർപ്പിച്ചെത്തിയിരുന്നു