മലയാളസിനിമയുടെ രണ്ടു വിസ്മയ താരങ്ങളാണ് മോഹൻലാലും, മമ്മൂട്ടിയും, ഇപ്പോൾ ഇരുവരും സംവിധായകൻ ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മനോരമയിലെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ ഫാസിലിന് അവാര്‍ഡ് നല്‍കുന്ന വേളയിലാണ് താരങ്ങൾ ഫാസിലിനെ കുറിച്ച് പറയുന്നത്. തന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിന്റെ ഓഡിഷനിൽ ആണ് താൻ ആദ്യമായി ഫാസിലിന് കാണുന്നത്, അന്ന് ഒഡീഷൻ എന്ന വാക്ക് പോലും തനിക്കറിയില്ലായിരുന്നു മോഹൻലാൽ പറയുന്നു
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ചെയ്തിട്ട് ഞാന്‍ തിരിച്ചു പോന്നു.അന്നൊന്നും സിനിമയിലെത്തുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു, അദ്ദേഹം അന്ന് ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഈ സ്റ്റേജില്‍ നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാന്‍ മോഹന്‍ലാല്‍ എന്ന ഒരാള്‍ ഉണ്ടാവില്ലായിരുന്നു, മോഹൻലാൽ പറയുന്നു
എന്നാൽ മമ്മൂട്ടി പറയുന്നത് മോഹൻലാൽ സിനിമയിൽ വരുന്ന അവസരത്തിൽ താൻ അറിഞ്ഞിരുന്നില്ല ഫാസിൽ പുതുമുഖങ്ങളെ അന്വേഷിക്കുന്നു എന്നുള്ളത്, എന്തു തന്നെയായാലും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്കും അവസരം കിട്ടി. ഫാസിലിനൊപ്പമുള്ള സൗഹൃദം തന്നെ അനുഭവിക്കാന്‍ അവസരം കിട്ടിയിട്ടുള്ള ഒരാള്‍ കൂടിയാണ് ഞാൻ. ഫാസിലിനൊപ്പം ചെയ്ത സിനിമകള്‍ വിജയങ്ങളായിരുന്നു. എനിക്ക് ചേരുന്ന വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം എനിക്ക് നൽകിയത്. ഫാസിലിനൊപ്പം അവസാനമായി അഭിനയിക്കുന്ന ചിത്രം ഹരികൃഷ്ണന്‍സ് ആണ്. ഹരികൃഷ്ണന്‍സില്‍ ഹരിയും ഹരിയുടെ കിണ്ണനും ഇന്ന് ഇവിടെ ഉണ്ട്. സത്യത്തില്‍ രണ്ട് പേര്‍ക്കും മീരയെ കിട്ടുകയും ചെയ്തു. എന്നാല്‍ കിട്ടിയതുമില്ല. ഇപ്പോഴും മീരയെ കിട്ടാതെ രണ്ട് പേരും താടിയും വളര്‍ത്തി നടക്കുകയാണെന്ന് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞു.