നിശ്ചയത്തിന് പിന്നാലെ താരങ്ങളെ തേടി ആ സന്തോഷവാർത്ത എത്തി, സന്തോഷം പങ്കുവെച്ച് മൃദുല!

നടി മൃദുല വിജയ് വിവാഹിതയാകുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ,  മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതീവ സുന്ദരിയായി നീല നിറത്തിൽ ഉള്ള ലഹങ്ക അണിഞ്ഞാണ് മൃദുല നിശ്ചയത്തിന് എത്തിയത്. രണ്ടുപേരും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയതിനാൽ തന്നെ ഇരുവരും പ്രണയവിവാഹം ആണോ എന്ന് ആരാധകർക്ക് സംശയമുണ്ട്. പലരും ഇത് തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മൃദുല തന്നെ ഇതിനുള്ള മറുപടിയുമായി എത്തിയിരുന്നു.

നടി രേഖവഴി വന്ന വിവാഹാലോചനയാണ് ഇതെന്നും അല്ലാതെ ഇതൊരു ലവ് മാര്യേജ് അല്ലായെന്നും മൃദുല പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ യുവയുടെ അമ്മവേഷമാണ് രേഖയ്ക്ക്. പൂക്കാലം വരവായി എന്ന സീരിയലിൽ രേഖയാണ് മൃദുലയുടെ അമ്മവേഷവും ചെയ്യുന്നത്. രണ്ടു പേരുമായും രേഖയ്ക്ക് ഏകദേശം രണ്ടുവർഷമായി  സൗഹൃദം ഉണ്ട്. ഇരുവരുടെയും ഇഷ്ട്ടാനിഷ്ടങ്ങളും രേഖയ്ക്ക് നന്നായി അറിയാം. ഇരുവർക്കും വിവാഹം നോക്കിയ സമയത്ത് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് ചിന്തിച്ചുകൂടെ എന്ന് രേഖയാണ് ആദ്യം പറഞ്ഞത്. അങ്ങനെയാണ് ഈ ആലോചനയെ കുറിച്ച് വീട്ടുകാർ ചിന്തിച്ചതും ഉറപ്പിച്ചതും എന്നാണു മൃദുല പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇവരെ തേടി ഒരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിൽ യുവയും മൃദുലയും വ്യത്യസ്ത എപ്പിസോഡുകളിൽ എത്തിയിട്ടുണ്ട്.ഇപ്പോൾ ഇവർ ഒന്നിച്ച് വേദിയിൽ എത്താൻ പോകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വിവാഹ നിശ്ചയത്തിന് മുൻപോ അതിനു ശേഷമോ ഇവർ ഒന്നിച്ച് ഒരു വേദിയിൽ എത്തിയിട്ടില്ല. ഇപ്പോൾ അതിനുള്ള അവസരം ഇവരെ തേടി എത്തിയിരിക്കുകയാണ്. പരിപാടിയുടെ പ്രോമോ വിഡിയോയിൽ യുവ ഒരു സർപ്രൈസ് കൊണ്ടുവരുന്നുവെന്നു പറയുന്നുണ്ട്. അത് പോലെ തന്നെ സ്റ്റാർ മാജിക് കപ്പിൾസ് വരുന്നുവെന്ന തലകെട്ടോടുകൂടി മൃദുലയും യുവാവും ഒന്നിച്ചുള്ള ഒരു ചിത്രം മൃദുല പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരുമൊന്നിച്ചു പരുപാടിയിൽ എത്തുന്നുവെന്ന നിഗമനത്തിൽ ആരാധകരും എത്തിയത്.

Sreekumar R