ജോണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മുകേഷ്

മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്മാരിൽ ഒരാൾ ആയിരുന്നു കുണ്ടറ ജോണി.  നിരവധി ചിത്രങ്ങളിൽ ആണ് താരം വില്ലൻ വേഷത്തിൽ എത്തിയത്. വില്ലൻ വേഷത്തിൽ മാത്രമല്ല താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആ വേഷത്തിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താരത്തിട്നെ അപ്രതീക്ഷിതമായ വിയോഗം ഉണ്ടായത്, കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് ഹൃദയാഘാദത്തെ തുറന്നു കുണ്ടറ ജോണി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. സിനിമ ലോകത്തിന് ഒരു ഞെട്ടൽ തന്നെയാണ് ജോണിയുടെ വിയോഗം ഉണ്ടാക്കിയത്. ജോണിയെ സ്മരിച്ച് കൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

എന്നാൽ ഇപ്പോൾ ജോണിയുമായുള്ള തന്റെ ഓര്മ്മകള് പങ്കുവെക്കുകയാണ് മുകേഷ് ഇപ്പോൾ. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാനും ജോണിയും അടങ്ങിയ ഒരു സംഘം പറശ്ശിനിക്കടവ് മുത്തപ്പനെ കാണാൻ പോയി. അന്ന് മുത്തപ്പന്റെ വെള്ളാട്ട് ഉള്ള ദിവസം ആയിരുന്നു. അത് കൊണ്ട് തന്നെ മുത്തപ്പനെ നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങിക്കാൻ അന്നത്തെ ദിവസം കഴിയും. അങ്ങനെ ക്ഷേത്ര ദർശനം എല്ലാം കഴിഞ്ഞു ഞങ്ങൾ മുത്തപ്പനെ കാണാൻ വേണ്ടി വരി വരിയായി നിന്ന്. എനിക്ക് തൊട്ട് മുന്നിൽ നിന്നത് ജോണി ആണ്. ആദ്യം ജോണിയാണ് മുത്തപ്പനെ കണ്ടു അനുഗ്രഹം വാങ്ങാൻ വേണ്ടി അടുത്തേക്ക് ചെന്നത്. അനുഗ്രഹം വാങ്ങി കഴിഞ്ഞപ്പോൾ മനസ്സിലുള്ള ആഗ്രഹം പറയാൻ ജോണിയോട് മുത്തപ്പൻ പറഞ്ഞു.

ജോണി ആരും കേൾക്കാതിരിക്കാൻ ശബ്‌ദം കുറച്ച് പതുക്കെയാണ് മുതൽപ്പന്റെ കാതിൽ പറഞ്ഞത്. തനിക്ക് സൂപ്പർസ്റ്റാർ ആകണം എന്ന്. എന്നാൽ മുത്തപ്പൻ അത് കേട്ടില്ല. ഞാൻ കേട്ട്. എന്താ മോനെ പറഞ്ഞത്? ഉറക്കെ പറ എന്ന് മുത്തപ്പൻ പറഞ്ഞപ്പോഴേക്കും എല്ലാവരും കേൾക്കും എന്ന് കരുതി ജോണി മാറ്റി പറഞ്ഞു. നല്ല ആരോഗ്യം വേണമെന്ന്. അങ്ങനെ നടക്കട്ടെ എന്ന് പറഞ്ഞു മുത്തപ്പൻ അനുഗ്രഹിച്ചു. അത് കഴിഞ്ഞു എന്റെ ഊഴമാണ്. എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം എന്നാണ്. ഇത് കേട്ട ജോണി അങ്ങനെ പറഞ്ഞാൽ മതിയായിരുന്നു എന്ന മുഖഭാവത്തിൽ അവിടെ നിന്ന്. തങ്ങളുടെ കൂടെ വന്ന എല്ലാവരുടെയും ആഗ്രഹം സുപ്പർസ്റ്റാർ ആകണം എന്നായിരുന്നു എന്നും മുകേഷ് പറഞ്ഞു.

Devika Rahul