തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നയൻസിനെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ ആണ് ഞാനും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ഫാസിൽ ഇക്ക സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ഞാനും നയൻതാരയും അഭിനയിച്ചിരുന്നു. ആ ചിത്രം ചെയ്യുന്ന സമയത്ത് എല്ലാം തന്നെ നയൻതാര ഭയങ്കര മൂഡ് ഔട്ട് ആയിരുന്നു. കാര്യം തിരക്കിയപ്പോൾ ആണ് അറിയുന്നത്, നന്നായി ഡാൻസ് ചെയ്യാൻ കഴിയാത്തതാണ് തന്റെ മൂഡ് ഓഫിന് കാരണം എന്ന്. പറയുന്ന പെർഫെക്ഷനോടെ ഡാൻസ് ചെയ്യാൻ തനിക്ക് കഴിയുന്നില്ലെന്നും നയൻതാര പറഞ്ഞു. അവസാനം സിനിമയുടെ ചിത്രീകരണം എല്ലാം കഴിഞ്ഞു പോകാൻ നേരം ആ കുട്ടി എന്നോട് പറഞ്ഞു, ചേട്ടാ ഇനി ഒരു സിനിമ എനിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞു, നിന്റെ കണ്ണിൽ ഒരു കനൽ ഉണ്ട്. അത് ആത്മവിശ്വാസത്തിന്റേതാണ്. ഭാവിയിൽ അത് കത്തി പടരുക തന്നെ ചെയ്യും. അങ്ങനെ ഞങ്ങൾ യാത്ര പറഞ്ഞു രണ്ടു വഴിക്ക് തിരിഞ്ഞു.
അതിനു ശേഷം നയൻതാരയ്ക്ക് തമിഴിൽ അവസരങ്ങൾ കിട്ടി തുടങ്ങി. അങ്ങനെ രണ്ടു മൂന്നു തമിഴ് സിനിമകൾ ചെയ്ത് നിൽക്കുന്ന സമയത്ത് ആണ് ഒരു ഗൾഫ് പ്രോഗ്രാം വന്നത്. അത് സംഘടിപ്പിച്ച ആൾ എന്നോട് പറഞ്ഞു ഈ ടീമിൽ നയൻതാരയും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന്. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ പരുപാടിയിൽ പങ്കെടുക്കാൻ താൻ വരുന്നില്ല എന്നാണ് നയൻതാര പറഞ്ഞത്. പരിപാടിക്ക് പോകുന്നവരുടെ കൂട്ടത്തിൽ മികച്ച ഡാൻസേർസ് ഉണ്ട്. അങ്ങനെ അവരുടെ കൂടെ വന്നാൽ അവർക്കൊപ്പം താനും നൃത്തം ചെയ്യേണ്ടി വരും. താൻ പിന്തള്ള പെട്ടാൽ ഒരു നടിയെന്ന നിലയിൽ അത് തന്നെ ബാധിക്കും എന്നുമാണ് നയന്‍താര പറഞ്ഞത്. ഒരു നടിയുടെ ബുദ്ധിയാണത്. ആ നയൻതാര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയെങ്കിൽ തീർച്ചയായും അത് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്.