അഭിനയിക്കുന്ന സമയത്ത് ഗേളി ഇത്ര വലിയ കഥാപാത്രം ആണെന്ന ധാരണ ഒട്ടും ഇല്ലാതെയാണ് ഞാൻ അഭിനയിച്ചത്. ഞാൻ എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ ഞാൻ ക്യാമെറയ്ക്ക് മുന്നിലും നിന്നത്. ശരിക്കും പറഞ്ഞാൽ ഗേളി ആകാൻ എനിക്ക് ഒട്ടും അഭിനയിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഞാൻ ഞാനായി തന്നെ ജീവിക്കുകയായിരുന്നു ചിത്രത്തിൽ. ചിത്രത്തിനായി ഡ്രസ് പോലും ഞാനാണ് തെരഞ്ഞെടുത്തത്. നീ എങ്ങനെയാണോ കോളേജില്‍ പോകുന്നത് അത് പോലെയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തോളു എന്നാണു ആണ് എന്നോട് ഫാസിൽ അങ്കിളും പറഞ്ഞത്.
ആദ്യ ചിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു കഥാപാത്രത്തെ ലഭിച്ചത് വലിയ ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണ്. എന്നാൽ അവരെന്നെ അങ്ങനെ കാണുന്നതിൽ ഗുണവും ദോഷവുമുണ്ട്. ഏത് അഭിനേതാക്കളും അഭിനയിക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു എന്നതാണ് ഞാൻ കാണുന്ന ഭാഗ്യം. നോക്കെത്താ ദൂരത്തിനു ശേഷം പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ ചെയ്‌തെങ്കിലും അതൊന്നും പ്രശസ്തിയില്‍ ഗേളിയെ കടന്നു പോയില്ല എന്നതാണ് ദോഷം. എന്നാൽ അതൊരു ദോഷമായി ഞാൻ കാണുന്നില്ല. കാരണം ഗേളി എന്ന കഥാപാത്രത്തെ ഞാൻ ഇന്നും അത്രയേറെ സ്നേഹിക്കുന്നു.