ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമാണ് നടന് കരിയര്‍ ബ്രെക്ക് ആയി മാറിയതും. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യ ലക്ഷ്മി നായർ പോലീസിൽ പരാതി കൊടുത്തെന്ന വാർത്ത പുറത്തു വന്നത്. ഭാര്യയുടെ പരാതിയില്‍ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശാരീരിക പീഡനമടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടന്‍ ഒളിവില്‍ പോവുകയാണ് ഉണ്ടായത്. മുൻപൊക്കെ സോഷ്യൽ മീഡിയയിൽ വളരേ സജീവമായിരുന്ന താരം കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ സജീവമല്ല. പ്രണയിച്ചു വിവാഹിതരായവരാണ് ലക്ഷ്മിയും രാഹുലും. 2020ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് രാഹുൽ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ വാർത്തകൾക്കിടെ രാഹുലിന്റെ പഴയൊരു അഭിമുഖവും ശ്രദ്ധ നേടുകയാണ്.
തന്റെ കരിയറിനെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെയാണ് രാഹുൽ സംസാരിക്കുന്നത്. അഭിനയത്തിലേക്ക് എത്തിപ്പെടണം എന്ന് ആഗ്രഹിച്ചതല്ല. എൻജിനീയറിങ് പഠിക്കണം, ഗൾഫിൽ പോകണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ എൻജിനീയറിങ്ങിൽ കുറച്ചു സപ്ലി വന്നപ്പോൾ ആ സമയത്ത് ചെയ്യാൻ വേറെയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സുഹൃത്തുക്കളുടെ സപ്പോർട്ടിൽ ഹെയറോമാക്സിന്റെ ഒരു മത്സരത്തിൽ പങ്കെടുത്തു. അതിൽ ജയിച്ചു. അതിന് ശേഷമാണ് സീരിയൽ ചെയ്തത്. അതിനിടയിലാണ് ഡി ഫോർ ഡാൻസിൽ അവതാരകനായി എത്തുന്നത്. പിന്നെ തമിഴിലേക്ക് പോയി. ഞാൻ അധികം സംസാരിക്കുന്ന ആളൊന്നും അല്ല. അഭിനയം ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു എനിയ്ക്ക്. പക്ഷെ കോൺഫിഡൻസ് വന്നപ്പോൾ എല്ലാം മാനേജ് ചെയ്തു. കുറച്ചു ഫ്രണ്ട്സ് മാത്രമേ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുള്ളു. ബാക്കി എല്ലാവരും ഇവനെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അഭിനയം എനിക്ക് ജോലിയായി തോന്നാറില്ല. സമാധാനം കിട്ടുന്നുണ്ട്. പല ജോലികളും ചെയ്തു മടുത്തിട്ടാണ് അഭിനയത്തിലേക്ക് വന്നത്. ഞാനായി തന്നെ നിൽക്കാൻ പറ്റുന്നുണ്ട്. എന്നെ എല്ലാവരും സൈലന്റ് കില്ലർ എന്നാണ് വിളിച്ചിരുന്നത്. ഞാൻ എവിടെയെങ്കിലും പോയാൽ മിണ്ടാതെ ഇരിക്കും, അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറ്റില്ലെന്നാണ് ആളുകൾ വിചാരിക്കുക. അച്ഛനോടും അമ്മയോടും പോലും അധികം സംസാരിക്കാത്ത ആളാണ് ഞാൻ. ചെറുപ്പം തൊട്ടെയിങ്ങിനെ ആണ്. എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ആണ് ചെയ്തിട്ടുള്ളത്,” രാഹുൽ അന്ന് പറഞ്ഞു. ഞാനും ലക്ഷ്മിയും കൂടുതൽ ക്ലോസായത് ലോക്ക്ഡൗൺ സമയത്താണ്. അപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സമയമുണ്ടായിരുന്നത്. ആ സമയത്ത് എനിക്കവൾ നല്ല സപ്പോർട്ടായിരുന്നു.