ഞാന്‍ ഡോക്ടറല്ല എന്ന് പറയുന്ന ഊളകളുടെ തന്തയ്ക്ക് വിളിക്കാത്തത് അവര്‍ അതുപോലും ഡിസര്‍വ്വ് ചെയ്യുന്നില്ല!! റോബിന്‍

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി ആരാധകര്‍ നെഞ്ചേറ്റിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോ അവസാനിച്ച് ഒരുവര്‍ഷം കഴിഞ്ഞു, ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. അതിനിടെയിലും ബിഗ് ബോസ് താരം റോബിന്‍ തന്നെയാണ്. ഇപ്പോള്‍ സോഷ്യലിടത്തെ താരം റോബിന്‍ ആണ്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചരിത്രത്തില്‍ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ മറ്റൊരു താരമില്ല.

ഇപ്പോഴും ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിന്‍ സജീവമാണ്. അതിനിടെ നിരവധി ഹേറ്റേഴ്‌സിനെയും താരം സ്വന്തമാക്കിയിരുന്നു. ഉദ്ഘാടനങ്ങളില്‍ അലറി വിളിക്കുന്നതാണ് വിമര്‍ശകരെ ഉണ്ടാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ താന്‍ ഡോക്ടര്‍ അല്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി
എത്തിയിരിക്കുകയാണ് റോബിന്‍. ജിജി ഹോസ്പിറ്റലില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് റോബിന്‍ ബിഗ്ബോസ് ഹൗസില്‍ മത്സരിക്കാനെത്തിയിരുന്നത്. മത്സരം കഴിഞ്ഞ് ഇത്ര നാളായിട്ടും റോബിന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇതാണ് ഡോക്ടര്‍ അല്ല എന്ന ആരോപണം ഉയര്‍ന്നത്.

കാശ് കൊടുത്ത് വാങ്ങിയ ഡോക്ടര്‍ പട്ടമാണെന്നും, ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുണ്ടോ എന്നെല്ലാം വിമര്‍ശകര്‍ ചോദിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കാണ് റോബിന്‍ മറുപടി നല്‍കിയിരിക്കുന്നത്. യു ടു സീ എന്ന യുട്യൂബ് ചാനലിനോടായിരുന്നു റോബിന്റെ പ്രതികരണം.

ഞാന്‍ ഡോക്ടറല്ല… എനിക്ക് സര്‍ട്ടിഫിക്കറ്റില്ല എന്നൊക്കെ പലരും പറയുന്നുണ്ട്. ഏഴര വര്‍ഷം ഞാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 12 മണിക്കൂര്‍ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന ആളാണ് ഞാന്‍. നിയോനാറ്റോളജി മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി പേഷ്യന്റ്സിനെ വരെ നോക്കിയിരുന്ന ഡോക്ടറാണ് താന്‍ എന്നും റോബിന്‍ പറയുന്നു.

ഞാന്‍ അവിടെ പഞ്ച് ചെയ്തതിന്റെ ഡീറ്റെയില്‍സ് ആശുപത്രിയില്‍ ഉണ്ടാകും. സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരാള്‍ക്ക് ചുമ്മാ അങ്ങനെ കയറാന്‍ അധികൃതര്‍ അവസരം കൊടുക്കുമോ. ജീവന്റെ കാര്യമല്ലേ? എന്നും റോബിന്‍ ചോദിക്കുന്നു.

ആഗ്രഹിച്ച കാര്യം നടക്കാത്തവരാണ് കുറ്റം പറയുന്നത്. ഫ്രസ്ട്രേറ്റഡായ ഊളകളാണ്
പറഞ്ഞുണ്ടാക്കുന്നത്. അവരുടെ ലൈഫില്‍ അവര്‍ ഹാപ്പിയായിരുന്നെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അവര്‍ തലയിടില്ലായിരുന്നു. ഊളകളുടെ തന്തയ്ക്ക് വിളിക്കാത്തത് അവര്‍ അതുപോലും ഡിസര്‍വ്വ് ചെയ്യാത്തതുകൊണ്ടാണെന്നും റോബിന്‍ പറയുന്നു.

വ്യാജ ആരോപണത്തില്‍ വിഷയത്തില്‍ റോബിന്റെ പ്രതിശ്രുത വധു ആരതി പൊടിയും പ്രതികരിച്ചു. പലരും പറയുന്നത് കേട്ടു ഹോസ്പിറ്റലില്‍ എന്തൊക്കയോ ചെയ്തതിന്റെ പേരില്‍ ഡോക്ടറെ പിടിച്ച് പുറത്താക്കിയതാണെന്ന്. പുറത്താക്കിയതാണെങ്കില്‍ ജിജി ഹോസ്പിറ്റലിന്റെ ഓണറായിട്ടുള്ള ഗോപാലന്‍ സാര്‍ ഡോക്ടറെ പുകഴ്ത്തി സംസാരിക്കുമോ-എന്നാണ് ആരതി പൊടി ചോദിക്കുന്നത്.

ഇത് എന്റെ ആശുപത്രിയില്‍ വര്‍ക്ക് ചെയ്തിരുന്ന എന്നെ ട്രീറ്റ്മെന്റ് ചെയ്തിരുന്ന എന്റെ മകനെപ്പോലെയുള്ള ഒരു ഡോക്ടറാണെന്നാണ് ഗോപാലന്‍ സാര്‍ പറഞ്ഞത്.
അതൊക്കെ ആളുകള്‍ കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട് പക്ഷെ അംഗീകരിക്കാന്‍ പറ്റുന്നില്ല എന്നാണ് ആരതി പറയുന്നത്.

Anu B