നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത ആയിരുന്നു നിക്കി ഗൽറാണിയുടെ സഹോദരി സഹോദരി സഞ്ജന ഗൽറാണി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച എന്നത്, സമൂഹ മാധയമങ്ങളിൽ വൻ ചർച്ച ആയിരുന്നു ഈ വിഷയം, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത ഇങ്ങനെ ആയിരുന്നു ഒരു ഹോട്ടലിൽ വെച്ച സഞ്ജന ബോളിവുഡ് നിർമ്മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കയാണ് സഞ്ജന നിർമ്മാതാവിനെ ആക്രമിച്ചിട്ടില്ല എന്നാണ് ഇപ്പോൾ വരുന്ന വാർത്ത. കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത വ്യാജമാണെന്ന് അനഗ്നെ ഒന്നും നടന്നിട്ടില്ല എന്ന് നടി വ്യക്തമാകുന്നു. ക്രിസ്മസിന്റെ തലേന്ന് ഹോട്ടലിൽ അവർ ഒരു പാർട്ടി സംഘടിപ്പിച്ചു, ആ പാർട്ടിയിൽ വെച്ച് സഞ്ജനയും നിർമ്മാതാവായും തമ്മിൽ വാക്ക് തർക്കം ഉണ്ടായി, അത് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മറ്റുള്ള വാർത്തകൾ വ്യാജമാണെന്ന് സഞ്ജന

ഗൽറാണി വിശദമാക്കുന്നു, പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്‌നിസബിള്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് പോലീസിനെ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ.ഇതിനു മുൻപ് കന്നഡ സംവിധായകനായ രവി ശ്രീവാസ്തവയ്ക്കെതിരെ സഞ്ജന ഗല്‍റാണി രംഗത് എത്തിയിരുന്നു, 2006 ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായത് കരിയറിന്റെ തുടക്കകാലമായിരുന്നു അത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചെന്നാണ് സഞ്ജന ആരോപിച്ചത് . എതിര്‍ത്തപ്പോള്‍ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്ന് സംവിധായകന്‍ തന്നെ ശാസിച്ചു.

അന്ന് സഞ്ജന പ്ലസ് വണ്ണിൽ പഠിക്കുന്ന സമയം ആയിരുന്നു, ഒരു പാഷന്റെ പുറത്താണ് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് സംവിധായകന്‍ ‘മര്‍ഡര്‍’ എന്ന ബോളിവുഡ് ചിത്രം സഞ്ജനയെ കാണിച്ചതും അത്

കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും.എതിര്‍ത്തപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ ആസ്വാദക നിലവാരത്തിനനുസരച്ചേ ചെയ്യൂള്ളൂ എന്ന് വ്യക്തമാക്കി. സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കി കളയാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചു. എന്നിങ്ങനെയായിരുന്നു അന്ന് സഞ്ജന വ്യക്തമാക്കിയത്. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്നായി. അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാന്‍ തുടങ്ങിയെന്നും സഞ്ജന ആരോപിച്ചിരുന്നു.

Krithika Kannan