നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം!! 10 പ്രതികളും ഹാജരാകണമെന്ന് കോടതി

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണമെന്ന് കോടതി. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

പ്രതികളായ റഫീഖ്, മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുല്‍ സലാം, മുഹമ്മദ് ഹാരീസ്്, റഹീം, കെകെ അബൂബക്കര്‍, നജീബ് രാജ, ജാഫര്‍ സാദിഖ് എന്നിവര്‍ ഡിസംബര്‍ 12ന് ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവിട്ടത്.

സ്വര്‍ണ്ണക്കടത്തെന്ന ആവശ്യവുമായാണ് ഷംനയുടെ അടുത്ത് സംഘം എത്തിയത്.
ഇതിന് ഷംന തയ്യാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവര്‍ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

വിവാഹാലോചനയ്ക്കെന്ന പേരിലാണ് ഷംനയെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യമറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്തുമെന്ന് അറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തിയത്.

പയ്യനും പിതാവും മറ്റൊരു ദിവസം വരുമെന്നും അറിയിച്ചു. പന്തികേട് തോന്നിയപ്പോള്‍ ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് ഒരുലക്ഷം രൂപ ചോദിച്ച് സംഘം ഫോണിലൂടെ ഷംനയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

Anu