‘വിവാഹ വാഗ്ദാനം നൽകിയിരുന്നു,പീഡിപ്പിച്ചിട്ടില്ല’; യുവതി പലതും മറച്ചുവെച്ചെന്നും ഷിയാസ് കരീം

പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകി.കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും . ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്. ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ അറസ്റ് ചെയുമെന്നുള്ള പേടി കാരണമാണ് ഷിയാസ് ചെന്നൈയിൽ വിമാനത്താവത്തിൽ ഇറങ്ങിയത്. പക്ഷെ ലുക്ക് ഔട്ട് നോട്ടീസ് ഒക്കെ പുറപ്പെടുവിച്ചിരുന്നതിനാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക്  മനസിലാക്കുകയും പിടികൂടുകയും ആയിരുന്നു.  ഇപ്പോഴിത ഇതിനു പിന്നാലെ താൻ നിരപരാധിയാണെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ താരം പങ്കുവച്ച വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. രണ്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അനാവശ്യ പ്രിവിലേജുകൾ ഉണ്ടെന്നും അവർ അത് ദുരുപയോഗം ചെയ്യുകയാണെന്നും പറയുന്ന നടി സാധികയുടെ ഒരു വീഡിയോ ആണ് ഷിയാസ് ആദ്യം പങ്കിട്ടത്. കൂടാതെ നടൻ രജനീകാന്ത് ഒരുപരിപാടിക്കിടെ പറയുന്ന ഡയലോഗുള്ള മറ്റൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുകയാണ്. ഇത് ശരിയാണ്’ എന്ന കുറിപ്പോടെയാണ് സാധികയയുടെ വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല.നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക’. എന്ന രജനീകാന്തിന്റെ വാക്കുകളും താരം പങ്കുവച്ചു. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പ്രേമിച്ച് ഒരു ഡോക്ടറുടെ ആലോചന വന്നപ്പോൾ പെണ്ണിനെ ഒഴിവാക്കിയതാണോ ഷിയാസ്കാ. അതുകൊണ്ടാണോ അവർ കേസ് കൊടുത്തത്.

പിന്നെ സെലിബ്രിറ്റികൾക്ക് എന്ത് പീഡനം. അവർ പണം ഇറക്കി കേസിൽ നിന്നും പുഷ്പം പോലെ ഊരി വരും’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി അവളുടെ വിവാഹം കഴിഞ്ഞതാണെന്നാണ് ഷിയാസ് കുറിച്ചത്. തീയില്ലാതെ പുകയുണ്ടാകുമോ, സത്യം പുറത്തുവരട്ടെ തുടങ്ങിയ കമന്റുകളും ആളുകൾ പങ്കിട്ടിട്ടുണ്ട്. ഷിയാസ് കരീം വിവാഗ വാഗ്ദാനം നൽകിയ തന്നെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിയായ യുവതിയുടെ പരാതി. 2021 ഏപ്രിൽ മുതൽ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയുടെ പക്കൽ നിന്നും ലക്ഷങ്ങള്‍ ഷിയാസ് കരീം തട്ടിയെടുത്തെന്നും ആക്ഷേപമുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ വ്യാജ വാർത്തകള്‍ നല്‍കുന്നുവെന്നും ഷിയാസ്  ആരോപിച്ചിരുന്നു.  വീഡിയോ വിവാദമായതിന് പിന്നാലെ  മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെതുകയും ചെയ്തിരുന്നു. മോഡലിംഗിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് ഷിയാസ് കരീം. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലെ പ്രധാന താരമായിരുന്നു. ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’ – ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്ന ഷിയാസ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു. ക്യാപ്റ്റന്‍, വീരം, സാല്‍മണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഷിയാസ് കരീം  അഭിനയിച്ചിട്ടുണ്ട്.