വെറും പന്ത്രണ്ട് ദിവസങ്ങൾ മാത്രമാണ് മമ്മൂട്ടി ആ ചിത്രത്തിന് വേണ്ടി നൽകിയത്

പ്രേഷകരുടെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് തനിയാവർത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു ഇത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിൽ ബ്രെക്ക് നൽകിയ ചിത്രം കൂടി ആയിരുന്നു. കരിയറിൽ ചില താളപ്പിഴകൾ വന്നു നിൽകുമ്പോൾ ആയിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ അഭിനയിക്കുന്ന സമയത്ത് ഈ ചിത്രത്തിനോട് വലിയ ആത്മാർഥത മമ്മൂട്ടി കാണിച്ചിരുന്നില്ല എന്നും മമ്മൂട്ടിയുടെ മുഴുവൻ പ്രതീക്ഷയും മറ്റൊരു സംവിധായകന്റെ സിനിമയിൽ ആയിരുന്നു എന്നും അത് കൊണ്ട് നൽകിയ ഡേറ്റിൽ നിന്നും വീണ്ടും വൈകിയാണ് മമ്മൂട്ടി സെറ്റിൽ വന്നത് എന്നുമാണ് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറയുന്നത്.

തനിയാവർത്തനം സിനിമ ചെയ്യാൻ മമ്മൂട്ടിക്ക് വലിയ താൽപ്പര്യം ഉള്ളതായി തനിക് തോന്നിയിട്ടില്ല. കാരണം വളരെ കുറിച്ച് ദിവസങ്ങൾ മാത്രമാണ് ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി മമ്മൂട്ടി നൽകിയത്. എന്നാൽ പറഞ്ഞ ഡേറ്റിൽ നിന്നും വീണ്ടും നാല് ദിവസങ്ങൾ വൈകിയാണ് മമ്മൂട്ടി സെറ്റിൽ വന്നത്. വെറും പന്ത്രണ്ട് ദിവസങ്ങൾ ആയിരുന്നു മമ്മൂട്ടിയുടെ ഡേറ്റ് ഉണ്ടായിരുന്നു. ഈ ഡേറ്റിൽ സിനിമ ചെയ്യാൻ കഴിയുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് തനിക്ക് തന്ന പ്രെഷർ വളരെ വലുത് ആയിരുന്നു. ഈ ഡേറ്റിനെ ചൊല്ലി തിലകൻ ചേട്ടൻ ഒക്കെ മുഷിഞ്ഞു സംസാരിച്ചിരുന്നു. ഡേറ്റ് കഴിഞ്ഞു മമ്മൂട്ടി പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

കാരണം മമ്മൂട്ടി ഇല്ലാതെ സിനിമാ മുന്നോട്ട് പോകില്ലായിരുന്നു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രം വലിയ അഭിപ്രായം ആണ് നേടിയത്. കുഞ്ചനു ഒപ്പമാണ് മമ്മൂട്ടി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സിനിമ കാണാൻ പോയത്. സിനിമ കണ്ടു മമ്മൂട്ടി വാ പൊത്തി ഇരുന്നു എന്നും കണ്ണ് ചുവന്നു കലങ്ങിയിരുന്നു എന്നുമൊക്കെ കുഞ്ചൻ പറഞ്ഞിരുന്നു. അത് ഒരു പക്ഷെ കുറ്റബോധം കൊണ്ടായിരിക്കും. കാരണം ഫാസിൽ സംവിധാനം ചെയ്ത മറവത്തൂരിലെ ആയിരം ശിവരാത്രികളിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതീക്ഷ മുഴുവൻ. തനിക്ക് ആ ചിത്രം കരിയർ ബ്രെക്ക് നൽകുമെന്നായിരുന്നു മമ്മൂട്ടി കരുതിയിരുന്നത്. അത് കൊണ്ട് ഈ ചിത്രത്തിൽ ഉഴപ്പിയത് കൊണ്ടാകും തിയേറ്ററിൽ ഇരുന്നു മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞത് എന്നുമാണ് സിബി മലയിൽ പറയുന്നത്.

Devika Rahul