ഓരോ ടേക്ക് കഴിയുമ്പോഴും കൂടെ വന്നു കിടക്കാൻ അയാൾ പറയും

മലയാള  സിനിമയിൽ ഒരു സമയത്ത് വലിയ തരംഗം തന്നെ ഉണ്ടാക്കിയ താരമായിരുന്നു ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി ഷീല അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേം നസീർ എന്ന നടനൊപ്പം ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായിക എന്ന പേരും ഷീല ആണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാൽ ഇത്ര വർഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയിൽ തനിക്ക് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് ഷീല പറയുന്നത്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ ഷീല പറഞ്ഞ ഒരു അനുഭവം ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നെ കെട്ടിപിടിച്ച് അഭിനയിക്കാൻ വേണ്ടി മാത്രം സിനിമ പിടിക്കാൻ വേണ്ടി അമേരിക്കയിൽ നിന്നും ഒരാൾ വന്നിരുന്നു എന്നാണ് ഷീല പറയുന്നത്. സംഭവം ഇങ്ങനെ, അമേരിക്കയിൽ നിന്നും ഒരാൾ സിനിമ ചെയ്യാൻ എന്നും പറഞ്ഞു വന്നു. എന്നോട് പറഞ്ഞു ഈ സിനിമയിലെ നായകനും നിർമ്മാതാവും സംവിധായകനും എല്ലാം ഞാൻ തന്നെ ആണെന്ന്. ആദ്യ ദിവസം ഒരു പാട്ട് ആണ് സംവിധാനം ചെയ്തത്. എ വി എം സ്റ്റുഡിയോയിൽ ആണ് ആ ഗാനങ്ങൾ എടുത്തത്.

അടുത്ത ദിവസം ഫസ്റ്റ് നെറ്റ് സീൻ ആണെന്ന് പറഞ്ഞു. എനിക്ക് അതിൽ സംശയം ഒന്നും തോന്നിയില്ല. ഒറിജിനാലിറ്റിക്ക് വേണ്ടി കട്ടിലിൽ പൂ ഒക്കെ ഇട്ടു ആലങ്കരിച്ചിരുന്നു. എന്നാൽ അയാൾ ഷോട്ട് തുടങ്ങിയപ്പോൾ മുതൽ എന്നെ വന്നു കെട്ടി പിടിക്കുകയും കവിളിൽ തടവുകയും ഉമ്മ വെയ്ക്കുകയും മാത്രമാണ് ചെയ്തത്. രാവിലെ പത്ത് മണി മുതൽ രാത്രി ഒൻപത് മണി വരെ ഇത് തന്നെയാണ് അയാൾ ചെയ്തുകൊണ്ടിരുന്നത്. ആഹാരം കഴിക്കാൻ പോലും ഇതിനിടയിൽ സമയം കിട്ടിയില്ല. ഓരോ ഷോട്ട് എടുത്ത് കഴിയുമ്പോഴും അയാൾ അടുത്ത് വന്നു കിടക്കാൻ പറയും. എന്നാൽ പിറ്റേന്ന് നേരം വെളുത്തപ്പോൾ ഈ സംവിധായകനായ നടനെ കാണുന്നില്ല. അപ്പോഴാണ് ഞാൻ ഉൾപ്പെടെ ഉള്ളവർക്ക് കാര്യം മനസ്സിലാകുന്നത്. അയാൾ എന്നെ കെട്ടിപിടിച്ച് അഭിനയിക്കാൻ വേണ്ടി മാത്രം വന്നവൻ ആയിരുന്നു എന്നുമാണ് ഷീല പറയുന്നത്.

Devika Rahul