തെന്നിന്ധ്യയിൽ ഒരു സമയത്തു തിളങ്ങി നിന്ന രണ്ടു മലയാളി നടിമാർ ആയിരുന്നു അസിനും, നയൻതാരയും, ഇരുവരും മലയാള സിനിമ രംഗത്തു ആയിരുന്നു തുടക്കം കുറിച്ചത് എന്നാൽ തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു ഇരുവരും കരിയറിൽ ശ്രെദ്ധ ആയത്, ഗ്ലാമറസ് വേഷങ്ങൾ തുടരെ ചെയ്യുന്ന കാലത്താണ് നയൻതാരയെ തേടി മലയാളത്തിൽ നിന്നും ‘ബോഡി ഗാർഡ്’ എന്ന സിനിമയെത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത് നടൻ ദിലീപാണ്
നയൻതാരയ്ക്ക് ഈ ചിത്രത്തിന്റെ കഥ ഇഷ്ട്ടപെട്ടതുകൊണ്ടാണ് ഈ സിനിമയിലേക്ക് അഭിനയിച്ചത്. എന്നാൽ അന്ന് നയൻതാരയെ പോലെൊരു താരത്തിന്റെ പ്രതിഫലക്കാര്യത്തിൽ നിർമാതാവിനും സംവിധായകൻ സിദ്ദിഖിനും ആശങ്കയുണ്ടായിരുന്നു. ഇതേക്കുറിച്ച് സിദ്ദിഖ് മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്, ആ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്, ബോഡിഗാർഡ് കാവലൻ എന്ന പേരിൽ സിദ്ദിഖ് തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ് ആയിരുന്നു നായകൻ. നയൻതാര തമിഴിലും അറിയപ്പെടുന്ന താരമായതിനാൽ കാവലനിൽ നടി തന്നെ നായികയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു.
യെന്നാൽ കാവലനിൽ അസിനാണ് നായികയായത്. ഇതിന് കാരണമെന്തെന്നും സിദ്ദിഖ് മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ നിർദ്ദേശപ്രകാരമാണ് അസിനെ നായികയാക്കിയത്. നയൻതാരയും ,വിജയും അതിനു മുൻപ് ഒരുമിച്ച് വില്ല് എന്ന സിനിമ ചെയ്യ്തു . അപ്പോൾ ഒരേ നായിക ആവർത്തിക്കേണ്ടെന്ന് കരുതിയാണ് വിജയ് അസിനെ നിർദ്ദേശിച്ചത് അന്ന് സിദ്ദിഖ് പറഞ്ഞിരുന്നു.