കടലില്‍ അപകടത്തില്‍ പെടുമെന്ന സ്ഥിതിയില്‍ പ്രദേശത്തെ വീട്ടമ്മമാര്‍ വിവരം പൊലീസിനെ അറിയിച്ചു. മാനേജര്‍ ഷാപ്പില്‍ വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നല്‍കിയെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.ആണിനായാലും പെണ്ണിനായാലും കള്ളു വാങ്ങാനും കുടിക്കാനുമുള്ള കുറഞ്ഞ പ്രായം 23 വയസാണ്. അതിലും കുറഞ്ഞ പ്രായത്തിൽ ഉള്ളവർക്ക് കള്ളു കൊടുത്തു കുടിപ്പിച്ചാൽ അത് ശിക്ഷാർഹവുമാണ്. അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത നോക്കാം. പതിനഞ്ചുകാരിക്ക് ഷാപ്പില്‍ വെച്ച് ആണ്‍സുഹൃത്തിനൊപ്പം കുടിക്കാൻ കള്ള് നല്‍കിയ സംഭവത്തില്‍ അബ്കാരി ആക്‌ട് ലംഘിച്ച ഷാപ്പ് അടപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.ഈ ഷാപ്പ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് നാലിന് കീഴിലെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. തളിക്കുളം തമ്പാൻകടവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഷാപ്പില്‍നിന്ന് കള്ള് നല്‍കിയത്.
നന്തിക്കര സ്വദേശികളായ പതിനഞ്ചു വയസുകാരി പെൺകുട്ടിയും ആൺസുഹൃത്തും വൈകുന്നേരം ബീച്ച് കാണാൻ എത്തിയതായിരുന്നു.മദ്യപിച്ച പെണ്‍കുട്ടിയും സുഹൃത്തും സ്നേഹതീരം ബീച്ചില്‍ ലക്ക് കെട്ട് ഛര്‍ദിച്ച് അവശരായിരുന്നു. കടലില്‍ അപകടത്തില്‍ പെടുമെന്ന സ്ഥിതിയില്‍ പ്രദേശത്തെ വീട്ടമ്മമാര്‍ വിവരം പൊലീസിനെ അറിയിച്ചു. മാനേജര്‍ ഷാപ്പില്‍ വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നല്‍കിയെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും വാടാനപ്പള്ളി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് അബ്കാരി ആക്‌ട് ലംഘിച്ച ഏഴ് കള്ളു ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമീഷണര്‍ റദ്ദ് ചെയ്തത്.