ഗർഭിണി ആയിരുന്ന തന്നോട് ആയിരുന്നു സംവിധായകൻ അങ്ങനെ പറഞ്ഞത്

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ബീന ആന്റണി. നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ കുറച്ച് കാലങ്ങൾ കൊണ്ട് ടെലിവിഷൻ പരമ്പരകളിൽ ആണ് താരം സജീവമായി നില്കുന്നത്. നിരവധി…

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ബീന ആന്റണി. നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ കുറച്ച് കാലങ്ങൾ കൊണ്ട് ടെലിവിഷൻ പരമ്പരകളിൽ ആണ് താരം സജീവമായി നില്കുന്നത്. നിരവധി ചിത്രങ്ങളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട് എങ്കിലും ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് താരം കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. നെഗറ്റിവ് കഥാപാത്രങ്ങളെയും പോസിറ്റിവ് കഥാപാത്രങ്ങളെയും വളരെ അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതലും നെഗറ്റിവ് വേഷങ്ങൾ ആണ് ബീന ആന്റണി ചെയ്തിട്ടുള്ളത്.

ബീന ആന്റണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം ആയിരുന്നു കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ ബീന ആന്റണി അവതരിപ്പിച്ചത്. പടച്ചിപ്പാറു എന്ന കഥാപാത്രത്തെ ആയിരുന്നു പരമ്പരയിൽ താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ പരമ്പരയിൽ അഭിനയിച്ച സമയത്തെ തന്റെ ഓർമ്മകൾ പങ്കുവെച്ച് എത്തുകയാണ് താരം. ഒരു അഭിമുഖത്തിൽ ആണ് ബീന ആന്റണി ഈ കാര്യം തുറന്നു പറയുന്നത്. എന്റെ അഭിനയ ജീവിതത്തിൽ തന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് പടച്ചിപ്പാറു എന്ന കഥാപാത്രം. കായികമായി ഒരുപാട് ചെയ്യാനുണ്ടായിരുന്നു ആ കഥാപാത്രത്തിന് വേണ്ടി.

മകനെ ഗർഭിണി ആയ സമയത്ത് ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഒരു ആറു മാസമൊക്കെ ആയപ്പോഴേക്കും എനിക്ക് വയ്യാണ്ടായി. വയറൊക്കെ വന്നു ഡ്രസ്സ് ഒക്കെ പാകമാകാതെ ആകുകയും ശരീരത്തിന് അസ്വസ്ഥതകൾ ഒക്കെ ഉണ്ടാകാനും തുടങ്ങി. അതോടെ കഥാപാത്രമായി വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ സംവിധായകനോട് പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് കഥാപാത്രത്തെ കൊല്ലേണ്ടി വന്നാൽ പോലും പകരം മറ്റൊരാളെ കൊണ്ട് വരില്ലെന്ന് ആയിരുന്നു. എന്റെ മകന് വേണ്ടിയായിരുന്നു അന്ന് ഞാൻ വിഷമത്തോടെ ആണെങ്കിലും ആ കഥപാത്രം ഉപേക്ഷിച്ചത് എന്നുമാണ് ബീന ആന്റണി പറഞ്ഞത്.